ADVERTISEMENT

എബ്രഹാം തെക്കേമുറി 40 വർഷം മുൻപ് അമേരിക്കയുടെ മണ്ണിൽ ആദ്യമായി കാലു കുത്തിയത് കേരളത്തിൽ മലയാള ഭാഷയിൽ പ്രിന്റ് ചെയ്ത കുറെ കഥകളും കവിതകളുമായി ആയിട്ടായിരുന്നു. 1980ൽ ഹൂസ്റ്റൺ വിമാനത്താവളത്തിൽ ആദ്യമായി എത്തിച്ചേർന്നപ്പോൾ 1978-ൽ തുടക്കമിട്ട ഉപാസന എന്ന പ്രസിദ്ധീകരണത്തിനു വേണ്ട എഴുത്തു വിഭവങ്ങളായിരുന്നു അവ. മലയാള കൃതികൾ പ്രിന്റു ചെയ്യാൻ പാടുപെടുന്ന  കാലത്ത് അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നര  മാസത്തോളം വേണ്ടിവരുമായിരുന്നു.വളരെ പരിശ്രമം വേണ്ടി വന്ന ഉപാസന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ  അദ്ദേഹത്തിന്റെ ജേഷ്ഠ  സഹോദരൻ തോമസ് ആയിരുന്നു. 

abraham-thekkemuri-3

കൈയെഴുത്തും വെട്ടിയൊട്ടിക്കലുമായി എബ്രഹാം തെക്കേമുറി അദ്ദേഹത്തിന്റെ സാഹിത്യ  ഉപാസന ആരംഭിച്ചു. യൗവനതുടക്കത്തിൽ സ്വപനലോകത്തെത്തിയ ഏകാന്തപഥികൻ. പരിസരം കണ്ടറിഞ്ഞു ഹവ്വാ  ധരിച്ചതാം  തേജസിൻ വസ്ത്രവും ദ്വാരക തന്നിലെ കൃഷ്ണൻ ലീലയും, ഷെയ്‌സ്‌പിയർ ഉന്നതനായതിനു കണ്ടിട്ടല്ലയോ വാത്സ്യായന സൂത്രവുമിതു താനല്ലയോ " എന്ന് ചോദിച്ചു കൊണ്ട് കവിതയിലേക്ക് കടന്നു. അന്നു മുതൽ കവിതയിലും സാഹിത്യത്തിലേക്കുമുള്ള കുതിച്ചു കയറ്റം ആയിരുന്നു.

സാമ്പത്തിക പരാധീനത മൂലം ഉപാസന പ്രസിദ്ധീകരണം അടക്കപ്പെട്ടു. 1983  -ൽ ആരാധന എന്ന ക്രിസ്തീയ മാഗസിൻ ഇറക്കിയെങ്കിലും തോമസ് തെക്കേമുറിയുടെ ആകസ്മിക വേർപാട് മൂലം  3  ലക്കങ്ങൾ പ്രസിദ്ധീകരിച്ചു 1984 പെട്ടെന്ന് നിർത്തേണ്ടി വന്നു.  

1985 -ൽ ഡാലസ് കേരള അസോസിയേഷന്റെ മുഖ പത്രമായ കൈരളിയുടെ എഡിറ്റർ ആയി ചുമതല ഏറ്റെടുത്തു. പുതിയ ഭാവത്തിലും കെട്ടിലും മട്ടിലുമായി ഇറക്കിയ കൈരളി കേരള അസോസിയേഷന്റെ വളർച്ചക്ക് കാരണമായി. അതോടൊപ്പം തെക്കേമുറിയുടെ കരവിരുതാൽ അമേരിക്കയിൽ മലയാളം ഭാഷ ടൈപ്പ് റൈറ്ററിൽ  ആദ്യമായി അച്ചടിക്കപ്പെട്ടു.

അമേരിക്കൻ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ആദ്യ നോവലായ പറുദീസയിലെ യാത്രക്കാരൻ പ്രസിദ്ധീകരിച്ചതോടു അമേരിക്കയിലെ പ്രവാസി വായനക്കരുടെ പ്രിയങ്കരനായി  മാറി.1987  -ൽ  പ്രസ്തുത നോവൽ കോട്ടയത്തു എൻബിഎസ് പ്രസിദ്ധീകരണം നടത്തി. ഡോ.എം എം ബഷീർ നോവലിനെ പറ്റി "അതിരു കടന്ന പരിഹാസ ഫലിതങ്ങൾ"  എന്ന് വിലയിരുത്തിയത് തെക്കേമുറിയുടെ സാഹിത്യ ജീവിതത്തിലെ മുന്നോട്ടുള്ള കാൽവെയ്പ്പിനു പ്രചോദനം നൽകി. 

അമേരിക്കൻ ജീവിതത്തിന്റെ തിക്താനുഭവങ്ങളും പൊള്ളത്തരങ്ങളുമായി ഗ്രീൻ കാർഡ് എന്ന രണ്ടാമത്തെ നോവൽ എഴുതി. 

ന്യൂയോർക്കിൽ കൈരളിയും ഹൂസ്റ്റനിൽ മലയാളിയും പ്രസിദ്ധികരിച്ചതോടെ എബ്രഹാം തെക്കേമുറി എന്ന നോവലിസ്റ്റിനെ പ്രവാസി ലോകം തിരിച്ചറിഞ്ഞു.1992 നു കോഴിക്കോട് മൾബറി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു.അല്മീകതയുടെ മൂടുപടം നീക്കി അനുകൂലിക  സംവങ്ങളെ കോർത്തിണക്കി ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന കൃതിയും കോഴിക്കോട് മലബാറി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചുണ്ടു.

മൂന്നാമത്തെ നോവലായ സ്വർണകുരുശിൽ കഥയും കഥാപാത്രങ്ങളും വായനക്കരാണ് എന്നതാണ് പ്രത്യേകത. 

എല്ലാ മലയാളി സംഘടനകളെയും വിമർശനാത്മകമായ സഹകരണം കാട്ടുന്ന തെക്കേമുറിയെ 2005 ഡാലസിൽ നടന്ന വേൾഡു മലയാളിയുടെ 10–ാം വാർഷിക വേളയിലും 2004 -ൽ ന്യൂജഴ്‌സിയിൽ നടന്ന ഫൊക്കാനയുടെ സമ്മേളനവും ശ്രി. തെക്കേമുറിയെ ഫലകം നൽകി ആദരിച്ചു.

abraham-thekkemuri-2

1992-ൽ ഡാലസിൽ ലിറ്റററി സൊസൈറ്റി എന്ന മലയാള സാംസ്‌കാരിക  സംഘടനക്ക് രൂപം കൊടുക്കുന്നതിലും, ഡാളസിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാരംഭം എന്ന അനുഗ്രഹീതമായ കേരളീയ സാംസ്‌കാരിക ചടങ്ങു എല്ലാ വർഷവും പൊതു പരിപാടിയായി നടത്താനും നവംബറിൽ ഒന്നാം ഞായറാഴ്ചയിൽ   കേരളപ്പിറവി എന്ന ആഘോഷം ഡാലസിലെ വിവിധ മലയാള സംഘടനകളെ ഉൾകൊള്ളിച്ചു കൊണ്ട് നടത്തുന്നതിലും തെക്കേമുറിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഡാലസിലെ തുടക്കക്കാരൻ എന്ന നിലയിലും തെക്കേമുറി ശ്രദ്ധേയനാണ്‌. 2013 ആരംഭം കുറിച്ചു വളർന്നു പന്തലിച്ച  ഡാലസ് സൗഹൃദ വേദിയുടെ തലതൊട്ടപ്പൻ എന്ന ചാരുതാർഥ്യവും അദ്ദേഹത്തിന് എപ്പോഴും ഓർമയിൽ സൂക്ഷിക്കുവാനാവും. 

ഏതാണ്ട് 38  വർഷത്തെ പ്രവാസ ജീവിതം. പ്രവാസികളുടെ പൊതു പ്രവർത്തനത്തിൽ ../സഫലമീയാത്ര...! ആർഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ മുൻവിധി പോലെ 60 ആയപ്പോൾ പൊതു പ്രവർത്തനം നിർത്തി സുഹൃത്തുക്കളുടെ അനുമോദനം ഏറ്റു വാങ്ങി  അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ തന്റെ യാത്ര തുടരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com