നിറം
Mail This Article
×
കാഴ്ചയിൽ അന്ധത ആവാഹിക്കുകയും ചെവിക്കൂടയിൽ ബധിരത തിരുകിക്കേറ്റുകയും ചെയ്യുമ്പോഴാണ് അവളൊരുവൾ ജീവിതം തുന്നിച്ചേർക്കാൻ ഒരുങ്ങുന്നത്. കാണുന്ന സ്വപ്നങ്ങളിൽ നിഴൽ പരന്ന് തുടങ്ങുമ്പോഴാണ് കൗതുകപൂർവ്വമൊരു പേനയെടുത്തവൾ ആകാശത്ത് മഴവില്ല് പണിയുന്നത്
തിരിഞ്ഞോടാൻ പറ്റാത്തിടത്തോളം പിറന്നവീടവളെ പിന്തള്ളാൻ തുടങ്ങുമ്പോഴാണ്
ഒരുവളവളിലേക്കാഴത്തിൽ ഒതുങ്ങാൻ തുടങ്ങുന്നത്. നിറം മങ്ങാത്ത ഒരു കിനാവ് ഉള്ളിൽ കനലു പൊള്ളിക്കുമ്പോളാണു കൂടുതൽ നിറവോടെ വീണ്ടും വീണ്ടും അവൾ, പുഞ്ചിരി കൊണ്ടേയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.