ADVERTISEMENT

അവൻ വന്നു 

വാൽക്കണ്ണെഴുതിയ  പ്രണയിനിയെത്തേടി 

അവളെ പുൽകിയുണർത്തി 

അവൾക്കൊപ്പം അവൾക്കായിമാത്രം 

മഴനൂലുകളുടെ പ്രണയനൃത്തം

പുതുമഴയേറ്റുണർന്ന മണ്ണിൻ വശ്യഗന്ധം.... 

അവളുടെചേമ്പിലക്കുടയെ തോൽപ്പിച്ച് 

തുളസിക്കതിർ ചൂടിയ ചുരുൾമുടി പുൽകി 

നെറുകയിൽ കുളിരാർന്ന ചുംബനമേകി 

പീലിക്കണ്ണുകളുടെ കരിമിഴികോണിലിടം നേടാൻ 

 

അവൻ വന്നു

വാൽക്കണ്ണെഴുതിയ  പ്രണയിനിയെത്തേടി.... 

അവളുടെ കവിളിലെ പ്രിയമേറും 

കാക്കപ്പുള്ളിയിൽ മുത്തമിടണം 

വിറയാർന്നധരങ്ങളിൽ 

ഒന്നായലിഞ്ഞ് 

ഒരു പുഴയായൊഴുകണം 

മേഘങ്ങളായ് പുനർജനിക്കണം 

മണ്ണാഴങ്ങളിൽ പെയ്തിറങ്ങണം 

ഒടുവിൽ മണ്ണിന്നടിത്തട്ടിൽ 

ഒരു നീരുവയായി മാറണം

 

അവൻ വന്നു

വിഷ്ണുപദം പൊഴിക്കുന്ന ശ്രീരാഗത്തിൽ

പ്രണയിനിയിലേക്ക് അവൻ ആഴ്‌ന്നിറങ്ങി.

അവൾക്കൊപ്പം അവൾക്കായിമാത്രം 

മഴനൂലുകളുടെ പ്രണയനൃത്തം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com