എന്റെ മുത്തശ്ശി
Mail This Article
ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,
തൊടുകുറി ചാർത്തും
അരളിപ്പൂക്കൾ.
മനസ്സിൻ കോണിൽ മയങ്ങും സ്മൃതികളെ,
മൃദുവായ് ആരോ തൊട്ടു വിളിക്കേ,
ഉണരും ഓര്‍മ്മകള്‍ പുണരാന്‍ വെമ്പി,
വിടരും പൂങ്കുല നീട്ടും പൂമരം.
ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,
തൊടുകുറി ചാർത്തും
അരളിപ്പൂക്കൾ, അരളിപ്പൂക്കൾ...
അന്തിതിരികള്‍ ഏറേ എരിഞ്ഞൊരു,
അന്തിതിരികല്ലു മേവും ചുവട്ടില്‍.
ചുറ്റിലായെപ്പോഴും കരവാളുമേന്തി,
കാവൽ നിൽപ്പുണ്ടൂ
പഴക്കൈതക്കാടുകള്‍.
കാതിൽ പെരുമഴയാരവം പോലൊരു ,
കുട്ടികൾ തൻ ശബ്ദകോലാഹലം.
ചുറ്റിനും മുൾക്കാടെന്നോർമ്മപ്പെടുത്തി,
കാലം മറഞ്ഞൂ ഒരു സ്നേഹശകാരം.
ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,
തൊടുകുറി ചാർത്തും
അരളിപ്പൂക്കൾ...
ഓർമ്മകൾ പൂക്കുന്ന പൂമരം തേടി,
എന്തേ ഇന്നെൻ മനം പാറിപ്പറക്കാന്‍.
പൂമലര്‍ തേടും പൂമ്പാററ പോലെ...
എന്തേ ഇന്നെൻ മനം പാറിപ്പറക്കാന്‍.
ഓർമ്മകൾ പൂക്കും പൂമരം തേടി...
ഓർമ്മകൾ പൂക്കും പൂമരം തേടി...