വത്തിക്കാനില്‍ ഇരുപത്തിയഞ്ചോളം വൈദിക വിദ്യാഥികള്‍ പട്ടം സ്വീകരിച്ചു
Mail This Article
വത്തിക്കാന്‍സിറ്റി∙ റോമിലെ വിവിധ സെമിനാരികളില്‍ പഠിക്കുന്ന സിറോ മലബാര്‍ വൈദിക വിദ്യാർഥികള്‍ ഡീക്കന്‍, സബ് ഡീക്കന്‍, കാറോയ പട്ടങ്ങള്‍ സ്വീകരിച്ചു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന കര്‍മ്മങ്ങളില്‍ യൂറോപ്പിന്‍റെ സിറോ മലബാര്‍ സഭാ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
റോമിലെ സാന്തോം ഇടവകയുടെ സില്‍വര്‍ ജൂബിലി പ്രമാണിച്ചാണ് ഇത്തവണ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ നടത്തിയത്. റോമിലെ ഉര്‍ബാനോ, മാത്തര്‍ എക്ളേസിയാ, സേദസ് സബ്യേന്‍സെ, കപ്രാണിക്കാ എന്നീ നാലു സെമിനാരികളിലെ ഇരുപത്തിയത്തോളം വൈദിക വിദ്യാർഥികളാണ് ഡീക്കന്‍, സബ് ഡീക്കന്‍, കാറോയ പട്ടങ്ങള്‍ സ്വീകരിച്ചത്.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ശുശ്രൂഷ ചെയ്യുന്ന വിദ്യാർഥികളായി പഠിച്ച ഉത്തരവാദിത്വങ്ങള്‍ക്ക് അനുസരിച്ച് വൈദികരായി സമൂഹത്തിന് മാത്യകകാട്ടി ജീവിക്കുവാൻ വൈദിക വിദ്യാര്‍ഥികളെ മാര്‍ സ്റ്റീഫന്‍ പിതാവ് തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.