ADVERTISEMENT

പെർത്ത് ∙ കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി കടലുകൾ കടന്നു ഓസ്‌ട്രേലിയൻ വൻകരയിൽ കുടിയേറിയ പ്രവാസി മലയാളികളുടെ സ്വന്തം ജലോത്സവ മാമാങ്കത്തിന് പെർത്തിൽ മാർച്ച്‌ 28ന് തുടക്കം കുറിക്കും. വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലെ (പെർത്ത്) മലയാളി അസോസിയേഷൻ ആയ പെർത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പ്യൂമ) നേതൃത്വം നൽകുന്ന ആദ്യ വള്ളംകളി മത്സരം വൻ വിജയമാക്കാൻ വിപുലമായ തയാറെടുപ്പുകളാണ് വിവിധ കമ്മറ്റികളുടെ കീഴിൽ നടക്കുന്നത്. 

സ്വാൻ നദിയുടെ ഓളപ്പരപ്പുകളെ ആവേശത്തിന്റെ വേലിയേറ്റം തീർത്തു, വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ തുഴയെറിഞ്ഞു പടവെട്ടാൻ 12 ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ജലപ്പരപ്പുകളിൽ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷികളാകാൻ പെർത്തിലെ എല്ലാ വള്ളംകളി പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ജലമേളയായ പുന്നമട കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയെ അനുസ്മരിപ്പിക്കും വിധം വരും വർഷങ്ങളിൽ ഈ ജലോത്സവത്തെ വളർത്തുക എന്ന ലക്ഷ്യമാണ് സംഘടകർക്കുള്ളത്. 

പലതരതരത്തിലുള്ള വള്ളങ്ങൾ ഉപയോഗിച്ചുള്ള വള്ളംകളിയിൽ ഡ്രാഗൺ ബോട്ടുകളാണ് പെർത്തിൽ മത്സരത്തിന് ഉപയോഗിക്കുക. പെർത്തിലെ ജലോത്സവ ആരവങ്ങളിലേക്കു തുഴയെറിയാൻ നിരവധി ടീമുകളാണ് താത്പര്യമറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരത്തിൽ ഉൾപെടുത്താൻ സാധിക്കൂ.

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ വിസ, മൈഗ്രേഷൻ രംഗത്ത് വിശ്വസ്തമായ സേവനം നൽകിവരുന്ന Maret Migration നൽകുന്ന $1000, എവർ റോളിങ് ട്രോഫി ഒന്നാം സമ്മാനവും പെർത്തിൽ ടൈൽസ് രംഗത്ത് മലയാളികളുടെ വിശ്വസ്ത സ്ഥാപനം Malaga Tiles  നൽകുന്ന $500,  എവർ റോളിങ്ങ്  ട്രോഫി രണ്ടാം സമ്മാനവും വിജയിക്ക് ലഭിക്കും. കൂടാതെ മികച്ച ടീം, മികച്ച കോച്ച് എന്നിവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

ഹൗസിംഗ് റെനോവെഷൻ രംഗത്ത് നിറ സാന്നിധ്യമായ പല്ലൻ വർക്സ് ആണ് ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. കൂടാതെ സോളാർ പവർ രംഗത്ത് കഴിഞ്ഞ 25 വർഷത്തിന്റെ അനുഭവ സമ്പത്തുമായി റീഗൻ പവർ,  വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന  പെർത്തിലെ ഫോണിക്സ് സ്കൈ വേൾഡ് ട്രാവൽസ്, ഓൺലൈൻ ട്യൂഷൻ രംഗത്തു നിരവധി കുട്ടികൾക്ക് താങ്ങും തണലുമായ എഡ്യൂഗ്രാഫ്, നിങ്ങളുടെ വീടുകളിൽ വന്നു കാർ ഡീറ്റൈലിംഗ്  സർവീസ് നടത്തുന്ന മലയാളികളുടെ സ്വന്തം സ്ഥാപനം കാർ കെയർ എന്നിവരാണ് മറ്റു സ്പോൺസർമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com