ADVERTISEMENT

ബ്രിസ്‌ബെയ്ന്‍ ∙ കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ടുമോറോ (Tomorrow)' എന്ന സന്ദേശ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ തുടക്കമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍, പരിസ്ഥിതിക്കും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍, പ്രതിരോധ നടപടികളുടെ ആവശ്യകത എന്നിവയാണ് സന്ദേശചിത്രത്തിന്റെ ഇതിവൃത്തം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ട് ഭാവി തലമുറയ്ക്കായി മികച്ച കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ധാര്‍മികവും മനുഷ്വത്വപരവുമായ ഉത്തരവാദിത്തത്തെക്കുറിച്ച് സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രം.  

വേള്‍ഡ് മദര്‍ വിഷന്റെയും കംഗാരു വിഷന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബ്രിസ്‌ബെയ്‌നില്‍ നടന്ന ചടങ്ങില്‍ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയയും മുന്‍ ഐക്യ രാഷ്ട്ര സഭ ഓസ്ട്രേലിയന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ക്ലെം ക്ലാംബെല്‍ നിര്‍വഹിച്ചു. വേള്‍ഡ് മദര്‍ വിഷന്റെ 23-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കുന്നത്. ബ്രിസ്ബെയ്‌നിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ, സംഭാഷണം-സംവിധാനവും നിര്‍മ്മാണവുമെല്ലാം സംവിധായകനും തിരക്കഥാകൃത്തുമായ ജോയ്.കെ.മാത്യുവാണ്. 

ജോണ്‍ മാത്യു കണിയാപറമ്പിലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജെനിഫര്‍, റ്റാസോ, ക്ലെം, പീറ്റര്‍ ,ഹെലന്‍, മെഡോറി, സാസ്‌കിയ, ഫിലിപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ആദം അന്തോണിയാണ് ഛായാഗ്രഹണം. നാല് ഡോക്യുമെന്ററികളും ഒരു ഡസനിലേറെ സന്ദേശ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചേര്‍ത്തല സ്വദേശി ജോയ് ആസ്‌ട്രേലിയന്‍ ചലച്ചിത്ര, ഡോക്യുമെന്ററി രംഗത്ത് സജീവമാണ്. സന്ദേശചിത്രങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com