ADVERTISEMENT

 

മെൽബൺ∙ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എം. മാണിയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു പ്രവാസി കേരള കോൺഗ്രസ് ഓസ്ടേലിയ സ്മൃതി സംഗമം സംഘടിപ്പിച്ചു.

 

ജാതി മത രാഷ്ട്രീയ ചിന്തകർക്ക് അതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാറെന്നു ജോസ് കെ മാണി പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഇതുവരെ ഉൾകൊള്ളാനായിട്ടില്ലന്നും അദ്ദേഹത്തിന്റെ ആശയങ്ങളും നയങ്ങളുമാണു പാർട്ടിയെ  മുൻപോട്ടു നയിക്കുന്ന പ്രേരക ശക്തിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. കെ.എം.മാണി എന്ന വ്യക്തി കേരള കോൺഗ്രസുകാരുടെ മാത്രമല്ല കേരള ജനതയുടെ വികാരമായിരുന്നെന്നും ആ വൈകാരിക മുഹൂർത്തങ്ങളാണ് കഴിഞ്ഞ 9നു  തിരുനക്കര മൈതാനത്തു നടന്ന സ്മൃതി സംഗമത്തിൽ കാണാൻ കഴിഞ്ഞതെന്നും മുഖ്യാതിഥിയായെത്തിയ  തോമസ് ചാഴികാടൻ എംപി പറഞ്ഞു. 

 

കേരള ചരിത്രത്തിൽ 13  തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും  മുഖ്യ പ്രഭാഷകനായി എത്തിയ എൻ.ജയരാജ് എംഎൽഎ പറഞ്ഞു. കർഷകനും കർഷകതൊഴിലാളിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നുപ്രഖ്യാപിച്ചു കൊണ്ടു പകർന്നു നൽകിയ "അധ്വാന വർഗ്ഗ സിദ്ധാന്തം "കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നാടിനു മാർഗദർശിയാകുന്ന വിളക്കാണ് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആശംസകൾ നേർന്നു.

 

കഴിഞ്ഞ ബുധനാനാഴ്ച വൈകിട്ട് നടന്ന സൂം മീറ്റിങ്ങിൽ പ്രവാസി കേരള കോൺഗ്രസ്സ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യഷത വഹിച്ചു. സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ്  കൃതജ്‌ഞതയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്, ഷാജു ജോൺ, കെന്നടി പട്ടുമാക്കിൽ എന്നിവർ ആശംസകൾ നേർന്നു, സിബിച്ചൻ ജോസഫ് , റെജി പാറയ്ക്കൽ, റോബിൻ ജോസ്, ഹാജു തോമസ്, ജീനോ ജോസ്, ജലേഷ് എബ്രഹാം, ക്ലിസൺ ജോർജ് , ജോഷി ജോർജ് കുഴിക്കാട്ടിൽ, ബിജു പള്ളിക്കര, ഡോണി താഴേത്തിൽ, ജോഷി ജേക്കബ്ബ്, ജോമോൻ മാമലശേരി, ജോൺ സൈമൺ, ജോസി സ്റ്റീഫൻ, മഞ്ചു പാല കുന്നേൽ, സ്റ്റീഫൻ ഓക്കാടൻ, അജേഷ് ചെറിയാൻ, ജിബിൻ ജോസഫ്, ലിജേഷ് അബ്രഹാം, ഷാജി ഈഴക്കുന്നേൽ, സുമേഷ് ജോസ്, എബി തെരുവത്ത്,  ഷെറിൻ, റോബർട്ട് മുതലായവർ പരിപാടിക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com