ADVERTISEMENT

സിഡ്‌നി/ഡാർവിൻ∙ ഓസ്ട്രേലിയൻ മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപീനിയൻ വേഗതയിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിക്ക് ന്യൂ സൗത്ത് വെയിൽസ്, നോർത്തേൻ ടെറിട്ടറി സംസ്ഥാനങ്ങളിൽ കൂടി തുടക്കമായി. സിഡ്‌നിയിൽ ന്യൂ സൗത്ത് വെയിൽസ്‌ സംസ്ഥാന പാർലമെന്റിൽ നടന്ന ചടങ്ങിൽ ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാർവിനിൽ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസനുമാണ് പദ്ധതി മലയാളികൾക്കു സമർപ്പിച്ചത്. ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ആസ്‌ട്രേലിയ ചാപ്ടറുമാണ് സംഘാടകർ. സിഡ്‌നിയിലെ ചടങ്ങുകളിൽ ഇന്ത്യൻ കോൺസ്ലേറ്റ് ജനറൽ മനീഷ്‌ ഗുപ്ത, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ നാഷണൽ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, AIBC NSW സംസ്ഥാന പ്രസിഡന്റ് ഇർഫാൻ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയിൽസ് കോർഡിനേറ്റർ കിരൺ ജയിംസ് എന്നിവരും പങ്കെടുത്തു.

family-connect--2

 

ഡാർവിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങുകൾക്കു ഫാമിലി കണക്ട് സ്റ്റേറ്റ് കോർഡിനേറ്റർ ജിൻസൺ ആന്റോ ചാൾസ്നേതൃത്വം നൽകി. മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെ നോർത്തേൻ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ എഡ്വിൻ ജോസഫ് ക്യുൻസ്‌ലാൻഡ് സ്റ്റേറ്റ് കോർഡിനേറ്റർ സജി പഴയാറ്റിൽ തുടങ്ങിയവരും സംബന്ധിച്ചു.

 

ഓസ്‌ട്രേലിയയുടെ പ്രധാന നഗരങ്ങളിൽ എല്ലാം ഫാമിലി കണക്ട് പദ്ധതിക്കു വൻ വരവേൽപ്പാണു ലഭിച്ചിരിക്കുന്നത്. ബ്രിസ്‌ബെയിനിൽ  പാർലമെന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് തുടങ്ങിവച്ച പദ്ധതിയിൽ ഇതിനോടകം നാനൂറോളം ഓസ്‌ട്രേലിയൻ മലയാളികൾ ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണു കണക്ക്. മെൽബണിലും പെർത്തിലും  മലയാളികൾക്കായി മുൻപ് തന്നെ ഹെൽപ് ഡസ്ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടർമാരുടെ അപ്പോയ്മെന്റുകൾക്കുള്ള കാല താമസം പൊതുവിൽ അനുഭവപ്പെടുന്ന ഓസ്‌ട്രേലിയൻ മലയാളികൾ പദ്ധതി വലിയ അനുഗ്രഹം ആയാണ് കണക്കാക്കുന്നത് 

 

ഓസ്‌ട്രേലിയൻ പ്രവാസിയുടെ നാട്ടിലുള്ള മാതാപിതാക്കളും സമഗ്ര ആരോഗ്യപരിപാലനം പദ്ധതിയുടെ ഭാഗമായുണ്ട്.

 

ഫാമിലി കണക്ട് പദ്ധതിയിൽ പങ്കാളിയാകുവാൻ നാഷനൽ കോർഡിനേറ്റർ മാരായ ബിനോയ്‌ തോമസ് 0401291829, മദനൻ ചെല്ലപ്പൻ 0430245919 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആളുകൾക്ക് നേരിട്ട് നാട്ടിൽ +918590965542 ബന്ധപ്പെടുവാനും സാധിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com