ADVERTISEMENT

പോങ്ങ്യാങ് ∙ ലോകമെമ്പാടും നിന്നുള്ള സഞ്ചാരികൾക്ക് ഇനി പേടി കൂടാതെ ഉത്തരകൊറിയയിൽ കാലുകുത്താം. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിനോദസഞ്ചാരികൾക്കായി കിം ജോങ് ഉൻ അതിർത്തികൾ തുറന്നു. വിദേശ സഞ്ചാരികളുടെ ചെറുസംഘം കഴിഞ്ഞയാഴ്ച രാജ്യത്തെത്തി. 2020 ജനുവരിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 2022 മുതൽ നീക്കിവരികയാണ്. ‌എന്നാൽ ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള റഷ്യയിൽനിന്നുള്ള സഞ്ചാരികളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വർഷം 880 റഷ്യൻ സഞ്ചാരികൾ ഉത്തരകൊറിയ സന്ദർശിച്ചു. വിദേശനാണ്യത്തിനായി ടൂറിസത്തെ ആശ്രയിച്ചിരുന്ന രാജ്യത്തിന് കോവിഡ് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഇതിൽനിന്നു കരകയറുകയാണു ലക്ഷ്യം. കിഴക്കൻ തീരത്ത് ജൂണിൽ വൻ വിനോദസഞ്ചാരകേന്ദ്രം തുറക്കാനും ഉത്തരകൊറിയ പദ്ധതിയിടുന്നുണ്ട്.

English Summary:

North Korea opens doors to international travellers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com