ADVERTISEMENT

ജെൻ ഇസ്ഡും‌ മില്ലേനിയൽസുമുൾപ്പെടുന്ന പുതിയ തലമുറ ക്ലബുകളുടെയും ബാറുകളുടെയും തിരക്കുകളിൽ നിന്ന് മാറി, സാവധാനത്തിലുള്ള ജീവിതരീതിയിലേക്ക് താൽപര്യം കാണിക്കുന്നു. മുത്തശ്ശിമാർ ആസ്വദിച്ചിരുന്ന നെയ്ത്ത്, ബേക്കിങ്, പൂന്തോട്ട നിർമാണം, ക്രോച്ചെറ്റ് തുടങ്ങിയ ഹോബികളാണ് ഇവരുടെ പുതിയ ഇഷ്ടങ്ങൾ. തിരക്കിട്ട ജീവിതശൈലിയിൽ നിന്ന് ഒരല്പം ആശ്വാസം തേടാനും, ലളിതവും എന്നാൽ സന്തോഷം നൽകുന്നതുമായ വിനോദങ്ങളിൽ ഏർപ്പെടാനുമാണ് ഈ തലമുറ ശ്രമിക്കുന്നത്.

∙ എന്താണ് ഗ്രാൻഡ്മാകോർ?
"ഗ്രാൻഡ്മാകോർ" എന്നത് ഒരു ‘പരമ്പരാഗത മുത്തശ്ശി’ ജീവിതശൈലിയുടെ സുഖകരവും ഗൃഹാതുരത്വമുണർത്തുന്നതുമായ സൗന്ദര്യശാസ്ത്ര പ്രവണതയാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഈ ഹാഷ്ടാഗ് (#Grandmacore) ഇപ്പോൾ തരംഗമാണ്. ഉപയോക്താക്കൾ അവരുടെ ‘മുത്തശ്ശി ഹോബി’കളുടെ ചിത്രങ്ങളും വിഡിയോകളും ഈ ഹാഷ്ടാഗോടെ പങ്കുവെക്കുന്നു.

‘‘നമ്മൾ എപ്പോഴും ഓടാനും കൂടുതൽ നേടാനും പഠിപ്പിക്കപ്പെട്ടിരുന്ന ഒരു പന്തയത്തിൽ നിന്ന് വ്യത്യസ്തമായി, ഓരോ ദിവസത്തിലും കുറച്ച് സാവകാശം കണ്ടെത്താനുള്ള ആഗ്രഹത്തിന്റെ ഭാഗമാണിത്’’– ‌‌ ഗ്രാൻഡ്മാകോർ ശൈലി പിന്തുടരുന്ന വീട്ടമ്മയായ ഹന്ന ആർനോൾഡ് പറഞ്ഞു.

എന്റെ ജീവിതകാലം മുഴുവൻ ജോലി ചെയ്ത്, പ്രായമാകുമ്പോൾ മാത്രം ഹോബികൾക്കായി സമയം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് മില്ലേനിയൽസും ജെൻ ഇസ്ഡും‌ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ ജീവിതത്തിലുടനീളം ഈ ഹോബികൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ അവയെ ഇപ്പോൾ തന്നെ എന്റെ ജീവിതത്തിൽ ഉൾപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നതന്നും ഹന്ന കൂട്ടിച്ചേർത്തു.

പലരെ സംബന്ധിച്ചും, ഈ ‘മുത്തശ്ശി ഹോബികൾ’ തിരഞ്ഞെടുക്കുന്നത് അവരെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത സ്വന്തം മുത്തശ്ശിമാരുടെ ഓർമകൾ അയവിറക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. ഗ്രാൻഡ്മാകോറിന്റെ പ്രധാന ആകർഷണം അതിന്റെ ലാളിത്യവും വൈകാരികമായ അടുപ്പവുമാണ്. ദോഷകരമല്ലാത്ത ഈ ഹോബികൾ സർഗ്ഗാത്മകമായ ഒരു വഴി നൽകുകയും, കഴിഞ്ഞ കാലവുമായുള്ള ഒരു ബന്ധവും, എന്തെങ്കിലും നേടിയെന്നുള്ള സന്തോഷവും നൽകുന്നു.

പൂന്തോട്ടം പരിപാലിക്കുന്നതു മുതൽ ഒരു സ്കാർഫ് നെയ്തെടുക്കുന്നതു വരെ, ഈ പ്രവർത്തനങ്ങൾ വ്യക്തികളെ ഡിജിറ്റൽ ലോകത്തിന്റെ അമിതഭാരത്തിൽ നിന്ന് അകറ്റാനും, കൂടുതൽ ബോധപൂർവമായ ഒരു ജീവിതശൈലി സ്വീകരിക്കാനും സഹായിക്കുന്നു. ‘‘ഇതിന് നിങ്ങളുടെ ശ്രദ്ധയുടെ ഒരു ഭാഗം ആവശ്യമാണ്. ഇത് നിങ്ങളെ വിഷമിപ്പിക്കുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളെ വഴിതിരിച്ചുവിടാനും, അതിന്റെ വൈകാരിക വശങ്ങളിൽ നിന്ന് അൽപ്പം അകന്നുപോകാനും സഹായിക്കും. എന്നാൽ നിങ്ങളുടെ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയാത്തത്ര ശ്രദ്ധയില്ലാത്ത അവസ്ഥയല്ല ഇത്’’ –വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിക്കൽ സയന്റിസ്റ്റ് ഗബ്രിയേൽ വീഡെമൻ വ്യക്തമാക്കി.

English Summary:

Youth Embraces Simpler Living Through 'Grandmacore'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com