ADVERTISEMENT

ഷിക്കാഗോ ∙ ഗർഭിണിയായ പത്തൊമ്പതുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി വയറ് കുത്തി പിളർന്നു പുറത്തെടുത്ത കുഞ്ഞും മരിച്ചു. ജന്മം നൽകിയ പിതാവിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ജൂൺ 14നാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.

ഗർഭ പാത്രത്തിൽ നിന്നും ബലാൽക്കാരമായി പുറത്തെടുത്ത യൊവാനി ജഡിയൽ ലോപസ് എന്ന കുഞ്ഞ് നാലാഴ്ച മാത്രമാണ് ജീവിച്ചത്. ഇതിനിടയിൽ കണ്ണു തുറന്ന് മരുന്നുകൾക്ക് പ്രതികരിച്ച കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് ഓക്ക്‌ലോൺ ക്രൈസ്റ്റ് മെഡിക്കൽ സെന്റർ അധികൃതർ പറഞ്ഞു.

dad-with-baby

ഏപ്രിൽ 13 നായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 19 വയസ്സുള്ള ഗർഭിണിയായ മർലിൻ ലോപസിനെ ക്ലാറിസ ഫിഗ്വേര (46) മകൾ ഡിസിറി (24) എന്നിവർ ചേർന്ന്  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം വയർ കുത്തികീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ക്ലാറിസ മറ്റുള്ളവരോട് താൻ ജന്മം നൽകിയ കുട്ടിക്ക് ചലനമില്ല എന്ന് പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് ജന്മം നൽകിയത് ക്ലാറിസയല്ലെന്നും യഥാർത്ഥ മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാർബേജ് കാനിൽ നിന്നും കണ്ടെടുക്കുകയുമായിരുന്നു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസിൽ പ്രതികളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com