ADVERTISEMENT

ഡിവൈൻ (ടെക്സസ്) ∙ ടെക്സസിൽ നിന്നും മൂന്നു പെൺമക്കളുടെ മുമ്പിൽ നിന്നും തോക്ക് ചൂണ്ടി തട്ടികൊണ്ടു പോയ മാതാവ് ജെസ്സിക്ക സാഞ്ചസിന്റെ മൃതദേഹം  കണ്ടെത്തിയതായി പോലീസ് പറ‍ഞ്ഞു.

 

boyfriend-jessicccca-gif

കഴിഞ്ഞ ജൂൺ 30 ന് ടെക്സസ് ഡിവൈനിലായിരുന്നു സംഭവം. ഏഴു വർഷം ഒന്നിച്ചു കഴിഞ്ഞ ജോർജ്  ജറമില്ലൊയുമായി ബന്ധം വേർപ്പെടുത്തിയത് മെമ്മോറിയൽ ഡെയിലായിരുന്നു. അതിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി മാതാപിതാക്കൾ പറഞ്ഞു. 48 വയസ്സുള്ള കാമുകനേയും ജെസ്സിക്കായുടെ സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

 

ഡിവൈനിൽ നിന്നും 35 മൈൽ ദൂരെയുള്ള സാൻഅന്റോണിയായിലേക്ക് ഇവരെ കാറിൽ ബലമായി കയറ്റി കൊണ്ടു പോകുകയായിരുന്നു.

 

കൊല്ലപ്പെട്ട ജെസിക്ക മുൻ കാമുകനെതിരെ പ്രൊട്ടക്ഷൻ ഉത്തരവ് സമ്പാദിച്ചിരുന്നുവെങ്കിലും സംഭവ ദിവസം ജനൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.

 

തട്ടികൊണ്ടുപോയ ജെസിക്കയെ കണ്ടെത്തുന്നവർക്ക് മെഡിനാ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സ് റിവാർഡ് പ്രഖ്യാപിച്ചിരുന്നു. മരണം എങ്ങനെ സംഭവിച്ചു എന്നതു വിശദീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. ഇരുവരുടേയും മൃതദേഹം ഓട്ടോപ്സിക്കായി മാറ്റി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com