ADVERTISEMENT

ഡാലസ്∙ ഡാലസ് ലേക്ക് ഹൈലാന്റിലുള്ള അപ്പാർട്ട്മെന്റിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി പതിനെട്ടുമാസം പ്രായമുള്ള ആൺകുട്ടിയെ തട്ടികൊണ്ടുപോയി മാലിന്യം നിക്ഷേപിക്കുന്നിടത്തു കുഴിച്ചുമൂടിയ ബന്ധു സെഡ്റിക് ജോൺസനെ (40) പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിന് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിൽ തട്ടികൊണ്ടുപോയി എന്ന് സംശയിക്കുന്ന സെഡ്റിക്കിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു കുട്ടിയെ കുഴിച്ചു മൂടിയ കാര്യം വ്യക്തമായത്.

പൊലീസും ഡോഗ് സ്ക്വാഡും മാലിന്യ കൂമ്പാരത്തിനിടയിൽ നടത്തിയ തിരച്ചലിനൊടുവിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രി കുട്ടി ബന്ധുവിന്റെ സമീപം ഉറങ്ങാൻ കിടന്നതാണ് നേരം പുലർന്നപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന വിവരം മനസ്സിലാക്കുന്നത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

landfill-search

തട്ടികൊണ്ടു പോയി എന്നു പറയപ്പെടുന്ന സെഡ്റിക് ബന്ധുവിന്റെ കാമുകനാണെന്നാണ് പൊലീസ് പറഞ്ഞത്. തട്ടി കൊണ്ടുപോകൽ, മാരക മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com