ADVERTISEMENT

സൗത്ത് ഫ്ളോറിഡാ∙ പരിശുദ്ധ ബസേലിയസ് മാർ തോമാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പൗര സ്വീകരണം നൽകി. 

reception-to-catholicos-2

ആദ്യമായി ഇടവകസന്ദർശനത്തിനെത്തി ചേർന്ന ബാവയെ വൈദികരും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചാനയിച്ചു. വൈകിട്ട് ആറു മണിക്ക് സന്ധ്യാ പ്രാർഥനയ്ക്കു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. റവ. ഫാ. ഡോ. ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക സെക്രട്ടറി മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികളും, ആത്മായ പ്രതിനിധികളും ഭാവയക്ക് ബൊക്കെ നൽകി സ്വീകരിച്ചു. 

ലിസ്സി സ്കറിയയുടെ ഗാനത്തിനു ശേഷം ഫാ. ജേക്കബ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ് അബ്രഹാം സന്ദേശം നൽകി. പരിശുദ്ധ കത്തോലിക്കാ ബാവയ്ക്ക് ആശംസകൾ അർപ്പിച്ചു. സൗത്ത് ഫ്ളോറിഡാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് ജോൺ, ഫാ. ഫിലിപ് (സെന്റ് മേരീസ് ഇന്ത്യൻ ഓർത്ത‍ഡോക്സ് ചർച്ച് ഫോർട്ട് മലയാളീസ്), റവ. ഷിബി അബ്രഹാം, ഫാ. ജോർജ് പൗലോസ് (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് റ്റാമ്പ), ഡോ. മാമൻ സി ജേക്കബ് (ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ), ഫാ. ഫിലിപ്പോസ് സക്കറിയ (റസിഡന്റ് പ്രസിഡന്റ്), ജോർജ് വർഗീസ് (ഇന്ത്യ പ്രസ് ക്ലബ്), വർക്കി പിങ്കോലിൽ, എന്നിവർ പ്രസംഗിച്ചു. 

reception-to-catholicos-3

അപ്പോസ്തലിത സ്നാനത്തിന്റെ ഭാഗമായി നോർത്ത് അമേരിക്ക ഭദ്രാസനം സന്ദർശിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ദീർഘകാല സുഹൃത്തും, രോഗാവസ്ഥയിൽ കഴിയുകയും ചെയ്യുന്ന റെപതോലിൽ അച്ചനെ സന്ദർശിക്കുക എന്നുള്ളതാണ്. അതിന് അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് ബാവ പറഞ്ഞു. മൂല്യങ്ങൾക്ക് പുതിയ നിർവചനം നല്‍കുന്ന കാലഘട്ടമാണിത്. മൂല്യങ്ങൾ നടപ്പാക്കുമ്പോൾ ഏതൊരു ഹീനമാർഗ്ഗവും സ്വീകരിക്കുവാൻ മനുഷ്യർ  തയാറാകും. മൂല്യങ്ങൾ നഷ്ടപ്പെടാതെ ജീവിക്കുന്നതിന് ൈദവിക കൃപ മാത്രമേയുള്ളെന്നും ബാവ പറഞ്ഞു. 

ഇടവക സെക്രട്ടറി പി. എ. ഏലിയാസ് നന്ദി പറഞ്ഞു. വിജയൻ തോമസ്, തോമസ് ചെറിയാൻ, വിന്റമാമൽ, ജസിക്ക അലക്സാണ്ടർ, സി.‍ഡി  ജോസഫ്, എംവി ചാക്കോ എന്നിവരാണ് പൗരസ്വീകരണം വൻവിജയമാക്കുന്നതിന് പ്രവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com