ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അമേരിക്കൻ യുദ്ധ കപ്പലിന് ഭീഷിണിയുയർത്തി ആയിരംഅടി അകലത്തിൽ പറന്ന ഇറാന്റെ ഡ്രോൺ വെടിവെച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടു. ബോംബുകളും റോക്കറ്റുകളും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കഴിവുള്ളതാണ് ഈ ഡ്രോണുകൾ.

us-ship

നിരന്തര മുന്നറിയിപ്പുകൾ നൽകിയിട്ടും അതെല്ലാം അവഗണിച്ച് യുദ്ധകപ്പലിനു നേരെ പറന്ന ഡ്രോൺ സുരക്ഷയെ ഭയന്നാണ് വെടിവച്ചിട്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് ബോക്സർ യുദ്ധ കപ്പലാണ് ഡ്രോൺ തകർത്തത്. 2000 നാവിക സേനാംഗങ്ങളെ വഹിച്ചുകൊണ്ട് നീങ്ങുന്നതായിരുന്നു ബോക്സർ യുദ്ധകപ്പൽ.

uss-boxer-ship

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇറാന്റെ തുടർച്ചയായ പ്രകോപനങ്ങൾ ശക്തമായ മറുപടി നൽകാൻ യുഎസ് തയാറാകുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതിന് പ്രതികാരമായിട്ടല്ലാ ഈ നടപടിയെന്നും സ്വയംരക്ഷാ നടപടിയുടെ  ഭാഗമാണിതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ പ്രതിരോധ ശക്തി ഇറാൻ മനസ്സിലാക്കണമെന്നും ട്രംപ് ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com