ADVERTISEMENT

ഷിക്കാഗോ∙  ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഒരുക്കിയ ഏഴാമത് രാജ്യാന്തര വടംവലി മത്സരത്തിന് ഉജ്ജ്വല സമാപനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടിയ മത്സരം കാണാൻ ഷിക്കാഗോ സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ തിങ്ങിനിറഞ്ഞ അയ്യായിരത്തിലധികം കാണികള്‍ സാക്ഷികളായി. മാസങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങള്‍ക്കൊടുവില്‍ കാരിരുമ്പിന്റെ കരുത്തുമായാണ് 12 ടീമുകളും അങ്കത്തട്ടില്‍ ഇറങ്ങിയത്. വിവിധ ഘട്ടങ്ങളിലെ തുടര്‍ച്ചയായ വലികള്‍. ഒടുവില്‍ കാനഡ കോട്ടയം ബ്രദേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചുകൊണ്ട് ടീം യുകെ മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും ടീം യുകെ. കരസ്ഥമാക്കി.

    

രണ്ടാം സമ്മാനം ഫിലിപ്പ്  മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കൊണ്ട് കാനഡ കോട്ടയം ബ്രദേഴ്‌സിന് തൃപ്തിപ്പെടേണ്ടി വന്നു.

    

സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാരായഷിക്കാഗോ അരീക്കര അച്ചായന്‍സ് കരസ്ഥമാക്കിയപ്പോള്‍ഷിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനക്കാരായ കാനഡ ഗ്ലാഡിയേറ്റേഴ്‌സ് കരസ്ഥമാക്കി.

    

ഷിക്കാഗോയിലെ ഏറ്റവും വലിയ ഈ കായിക മാമാങ്കത്തിന്റെ വിജയത്തിനു പിന്നില്‍ ഇവിടെ വന്ന എല്ലാ വടംവലി ടീമുകളുടെയുംഷിക്കാഗോയിലെ എല്ലാ നല്ലവരായ വടംവലി പ്രേമികളുടെയും സഹകരണം കൊണ്ടും ഇതിനെല്ലാം ഉപരി സോഷ്യല്‍ ക്ലബ്ബ് കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണെന്ന് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പിള്ളി, സെക്രട്ടറി റോണി തോമസ്, ട്രഷറര്‍ സണ്ണി ഇടിയാലി, ജോയിന്റെ സെക്രട്ടറി സജി തേക്കുംകാട്ടില്‍, ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി പറഞ്ഞു.മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com