മാതാപിതാക്കളും മൂന്നു മക്കളും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ
Mail This Article
സാന്റിയാഗോ ∙ സാന്റിയാഗോ പാരഡൈസ് ഹിൽ കമ്മ്യൂണിറ്റിയിലെ ഒരു വീട്ടിൽ ഒരു പുരുഷനും സ്ത്രീയും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയിൽ. നവംബർ 16 ശനിയാഴ്ചയായിരുന്നു സംഭവം. സംഭവമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോൾ സ്ത്രീയും പുരുഷനും ഒരു കുട്ടിയും വീട്ടിൽ മരിച്ച നിലയിലായിരുന്നു. മറ്റു മൂന്നു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടു പേർ പിന്നീട് മരിച്ചു.
മറ്റുള്ളവരെ വെടിവച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം.
മാതാപിതാക്കളായ സബ്രീന റെസേറിയെ (29) ഓസെ വൽസിവ്യ(31) മക്കളായ എൻസി(3) സുറിൽ(5) സെത്ത് (11) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒൻപതു വയസ്സുള്ള കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കൊല്ലപ്പെട്ട ഭാര്യ സബ്രീന ഭർത്താവ് ഓസെക്കെതിരെ കോടതിയിൽ നിന്നും റിസ്ട്രെയ്ൻ ഓർഡർ വാങ്ങിയിരുന്നു. രണ്ടാഴ്ച മുൻപു കുടുംബ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നു പൊലീസ് ഈ വീട്ടിൽ എത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ടതാകാം ഈ സംഭവമെന്നു കരുതുന്നു.