ADVERTISEMENT

ഡാലസ് ∙ വേൾഡ് മലയാളി കൗൺസിലിന്റെ രണ്ട് പ്രോവിൻസുകൾ നോർത്ത് ടെക്സസും ഡാലസും സംയുക്തമായി ക്രിസ്മസ്–ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ചർച്ച്, കമോൾട്ടന്റെ ഒാഡിറ്റോറിയത്തിലായിരുന്നു പരിപാടി. ‍‍‍‍ജോ അന്നജോണിന്റെ പ്രാർഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

wmc-new-year-2020

മുഖ്യാതിഥി സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോഷ്വാ ജോർജ്, അതിഥി കോപ്പൽ നഗരസഭാഗം ബിജുമാത്യു, ഡബ്ളിയൂ എംസി  ഗ്രോബൽ പ്രസിഡന്റ് ഗോപാല പിള്ള, നോര്‍ത്ത് ടെക്സസ് ട്രഷറര്‍ ശാന്താപിള്ള പ്രസിഡന്റ് ‍‍‍ജോൺസൺ തലച്ചെല്ലൂർ, നോർത്ത് ടെക്സസ് വൈസ് ചെയര്‍ വുമൺ ആൻസി തലച്ചെല്ലൂർ, ‍ഡാലസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, റീജിയൺ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് എന്നിവർ നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ  പങ്കെടുത്തു. തുടർന്ന് ഫാ. ജോഷ്വാ ജോർജും ബിജു മാത്യുവും ഗോപാല പിള്ളയും ജോൺസൺ തലച്ചെല്ലൂർ ആശംസാ പ്രസംഗങ്ങൾ നടത്തി.

wmc-tv-sponsors-2020

ബാബു ചിറയിൽ, ഷാജി, അല്‍ഫോൺസ ചർച്ച് കോയർ, മുരളീധരന്‍, ഗംഗാധാരൻ, സുകുവർഗീസ്, അലക്സാണ്ടർ പാപ്പച്ചൻ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. കരൻ ജോബി ചിറയിൽ, റിയാൻ മാത്യു, ശ്രേയ മാത്യു, റിഥം ഒാഫ് ഡാലസ്, ദീപയും  സംഘവും കെൽസിയും നൃത്തങ്ങൾ അവതരിപ്പിച്ചു. അദിത് വിനു ഉപകര സംഗീത പ്രകടനം നടത്തി.

തിരഞ്ഞെടുപ്പു കമ്മീഷണർ ഫ്രാൻസിസ് അലക്സാണ്ടർ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റുപറഞ്ഞ് ഭാരവാഹികൾ അധികാരം ഏറ്റെടുത്തു. മൂന്നു ദശകങ്ങളിൽ അധികമായി ഇന്ത്യയിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായ പദ്ധതികള്‍ നടത്തുന്ന ജോസഫ് ചാണ്ടിയെയും ദ നസ്രാണീസ് എന്ന് പുസ്തകത്തിന്റെ രചയിതാവ് മോളീവര്‍ഗീസിനെയും പരിപാടികൾക്കിടയിൽ ആദരിച്ചു. ഡാലസ് പ്രോവിന്‍സ് ചെയര്‍മാൻ അലക്സ് അലക്സാണ്ടർ ഏവര്‍ക്കും നന്ദി പറഞ്ഞു. പ്രിയ ചെറിയാൻ പരിപാടികൾ നിയന്ത്രിച്ചു. ക്രിസ്മസ്–പുതുവത്സര അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com