ADVERTISEMENT

അറ്റ്ലാന്റാ ∙ ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക നൽകുന്നതിന് കമ്പനി തീരുമാനിച്ചതായി എയർലൈൻസ് വക്താവ് അറിയിച്ചു.

ആകെയുള്ള 90,000 ജീവനക്കാർക്ക് 1.6 ബില്യൻ ഡോളറാണ് ബോണസായി വീതിച്ചു നൽകുക. ഓരോ ജീവനക്കാരന്റെയും വാർഷിക വരുമാനത്തിന്റെ 16.6 ശതമാനം (രണ്ടു മാസത്തെ ശമ്പളം) ആണ് ലഭിക്കുക.

ജീവനക്കാരില്ലാതെ ഡെൽറ്റാ കമ്പനി ഇല്ല. അതുകൊണ്ടു തന്നെ വൻ ലാഭത്തിന്റെ സിംഹഭാഗവും ബോണസായി നൽകുവാൻ കമ്പനി തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എഡ് ബാസ്റ്റയ്ൻ (Ed Bastian)  പറഞ്ഞു.

2018 ൽ ഷിക്കാഗൊ യൂണിവേഴ്സിറ്റി നടത്തിയ സർവ്വെയിൽ അമേരിക്കയിലെ വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് ലാഭവിഹിതം നൽകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയത് വാർഷിക വരുമാനത്തിന്റെ 5 ശതമാനം മുതൽ 20 ശതമാനം വരെ ബോണസായി നൽകുന്ന കമ്പനികളുണ്ടെന്നും സർവ്വെ ചൂണ്ടികാണിക്കുന്നു.

ഡെൽറ്റാ എയർലൈൻസിന്റെ തീരുമാനം ജീവനക്കാർ സ്വാഗതം ചെയ്തു. ആത്മാർഥതയ്ക്കുള്ള പ്രതിഫലം കൂടിയാണിതെന്നും ജീവനക്കാർ വിശ്വസിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com