ADVERTISEMENT

ന്യൂജഴ്‌സി∙ ഫൊക്കാനയുടെയും കേരള സർക്കാരിന്റെ ഭവനം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കു വേണ്ടി നിർമ്മിക്കുന്ന വീടുകളുടെ ഔദ്യോഗികമായ നിർമ്മാണോദ്‌ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിച്ചു. ഫെബ്രുവരി 19 ബുധനാഴ്ച വൈകിട്ട് കൂവക്കാട്  കുളത്തുപ്പുഴയിലുള്ള എസ്റ്റേറ്റ് മൈതാനിയിൽ  വനം വകുപ്പ് മന്ത്രി പി. രാജുവിന്റെ അധ്യക്ഷതയിൽ   നടന്ന ചടങ്ങിൽ  എം.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, സംസ്ഥാന തൊഴിൽ- ഭവന നിർമ്മാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു. ഫൊക്കാനയെ പ്രതിനിധീകരിച്ച് സീനിയർ ഫൊക്കാന നേതാക്കന്മാരായ ടി.എസ്. ചാക്കോ, അലക്സ് മുരിക്കാനി തുടങ്ങിയവർ പങ്കെടുത്തു.

ആർപിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം,ആലുംപൊയ്ക എന്നീ സ്ഥലങ്ങളിലാണ് ഫൊക്കാനയും കേരള സർക്കാരിന്റെ ഭവനം പദ്ധതിയായ ഭവനം ഫൗണ്ടേഷൻ ഓഫ് കേരളയും (ബി.എഫ്.കെ.) ചേർന്ന് കഴിഞ്ഞ മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികൾക്കായി വീടുകൾ നിർമ്മിച്ചുനൽകുന്നത്. ഭവനരഹിതരായ 100 തോട്ടം തൊഴിലാളികൾക്കു വീട് നിർമ്മിച്ചു നൽകാനാണ്   ബിഎഫ്കെയുടെ  സഹകരണത്തോടെ ഫൊക്കാന സംയുക്തമായി വിഭാവനം ചെയ്തതെന്നു ഫൊക്കാന ഭവനം പദ്ധതിയുടെ കോർഡിനേറ്റർ ആയ ഫൊക്കാന നാഷണൽ ട്രഷറർ സജിമോൻ ആന്റണി പറഞ്ഞു. കഴിഞ്ഞ വര്ഷം ആരംഭിച്ച പദ്ധതിയുടെ 10 വീടുകൾ ഇതിനകം നിർമ്മിച്ച് നൽകി താക്കോൽ ദാനവും നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 40 വീടുകളുടെ കൂടി 

fokana-2

പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം മാത്രമാണ് ഇപ്പോൾ നടന്നത്. ഇതിനകം 40 വീടുകൾ നിർമ്മിക്കാൻ സ്പോൺസർമാരെ കണ്ടെത്തിക്കഴിഞ്ഞതായും ഫൊക്കാന പ്രസിഡന്റ്  മാധവൻ ബി.നായർ,സെക്രട്ടറി ടോമി കൊക്കാട്, ട്രഷററും പദ്ധതിയുടെ കോർഡിനേറ്ററുമായ   സജിമോൻ ആന്റണി, എന്നിവർ പറഞ്ഞു. കൂടുതൽ സ്‌പോൺസർമാർ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഈ വര്ഷം തന്നെ പദ്ധതി പൂർത്തിയാക്കി ഫൊക്കാനയുടെ ചരിത്രത്തിൽ പുതിയ ഏടുകൂടി എഴുതിച്ചേർക്കാൻ കഴിയുമെന്ന് പദ്ധതിക്ക് നടപ്പിലാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സജിമോൻ ആന്റണിയും അദ്ദേഹത്തിന്റെ സഹായിയും  ഫൊക്കാന അസോസിയേറ്റ് ട്രഷററുമായ പ്രവീൺ തോമസും പ്രത്യാശ പ്രകടിപ്പിച്ചു.

ഇതുവരെ പദ്ധതിയുമായി സഹകരിച്ചവരുടെ പേരുവിവരങ്ങൾ: മാധവൻ ബി. നായർ (ഫൊക്കാന പ്രസിഡണ്ട്), ടോമി കൊക്കാട്  (ഫൊക്കാന സെക്രട്ടറി),സജിമോൻ ആന്റണി,( ഫൊക്കാന ട്രഷറർ ആൻഡ് ഭവനം പ്രൊജക്റ്റ് കോർഡിനേറ്റർ ),പ്രവീൺ തോമസ്  (ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ),മാമ്മൻ സി ജേക്കബ് (ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ), ഫിലിപ്പോസ് ഫിലിപ്പ് ( (ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയർമാൻ), ഡോ.ബാബു സ്റ്റീഫൻ  (ഫൊക്കാന വാഷിങ്ങ്ടൺ റീജിയണൽ വൈസ് പ്രസിഡണ്ട് ആൻഡ് കൺവെൻഷൻ ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ),പോൾ കറുകപ്പള്ളിൽ  (ഫൊക്കാന മുൻ പ്രസിഡണ്ട് ആൻഡ് കൺവെൻഷൻ കോർഡിനേറ്റർ),  ജോൺ പി ജോൺ,മറിയാമ്മ പിള്ള,ജി. കെ.പിള്ള (ഫൊക്കാന മുൻ പ്രസിഡണ്ടുമാർ), ജോയ് ഇട്ടൻ ( ഫൊക്കാന  നാഷണൽ  എക്സിക്യൂട്ടീവ് മെമ്പർ), ബാബു ജോസഫ്, ജോസഫ് ചെറിയാൻ (മോർട്‌ഗേജ് കൺസൾട്ടന്റുമാർ),കോശി കുരുവിള (കേരള കൾച്ചറൽ ഫോറം പ്രസിഡണ്ട്,-കെ.സി.എഫ് ന്യൂജേഴ്‌സി), ജോർജി വര്ഗീസ് (കേരള കൺവെൻഷൻ ചെയർമാൻ ഫ്ലോറിഡ), ബൈജു പകലോമറ്റം ( നയാഗ്ര ഫോൾസ്),വര്ഗീസ് ജേക്കബ്(ഫ്ലോറിഡ) ബെന്നി ലൂക്കോസ് (ന്യൂജേഴ്‌സി), മേരിക്കുട്ടി മൈക്കിൾ (ന്യൂയോർക്ക്) എബ്രഹാം ഫിലിപ്പ് (ചിക്കാഗോ) എന്നിവർക്ക് പുറമെ അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളായ കൈരളി ആർട്സ് ക്ലബ്ബ് (ഫ്ലോറിഡ), വനിത (കാലിഫോർണിയ), മങ്ക (മലയാളി അസോസിയേഷൻ ഓഫ്  കാലിഫോർണിയ),കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, നയാഗ്ര മലയാളി സമാജം (കാനഡ), മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച് ) എന്നി സംഘടകളുമാണ് ഇതിനകം പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്.

ഇതിൽ പല വ്യക്തികളും സംഘടനകളും ഒന്നിലേറെ വീടുകളുടെ സ്പോൺസർമാരാണ്. കൂടുതൽ വ്യക്തികളും സംഘടനകളുംകേരളത്തിലെ ഭവനരഹിതരായപാവപ്പെട്ട  തോട്ടം തൊഴിലാളികൾക്ക്  100 വീടുകൾ എന്ന ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മഹനീയമായ കാരുണ്യപ്രവർത്തനത്തിൽ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചതാണ് പദ്ധതിയുടെ കോർഡിനേറ്റർ സജിമോൻ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പദ്ധതിയുമായി സഹകരിച്ച എല്ലാ സുമനസുകൾക്കും സംഘടനകൾക്കും സഹകരിക്കാൻ താല്പര്യം പ്രാദാദിപ്പിച്ചവർക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.

പദ്ധതിയിൽ ചേരാൻ താൽപ്പര്യമുള്ളവർ  സജിമോൻ ആന്റണിയുമായി  ബന്ധപ്പെടു. ഫോൺ:862-438 -2361, ഇമെയിൽ: sajimonantony1@yahoo.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com