ADVERTISEMENT

ടെക്സസ് ∙ പതിമൂന്നു വയസ്സുകാരി ഉൾപ്പെടെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വെസ്റ്റ് ഓസ്റ്റിനു സമീപമുള്ള സാൻസഭയിൽ ആയിരുന്നു സംഭവം.

രാവിലെ ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും 18 വയസ്സുകാരിയാണ് താൻ ഉൾപ്പെടെ നാലു പേർക്കു കുത്തേറ്റുവെന്ന വിവരം പോലീസിനെ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തു എത്തി നടത്തിയ പരിശോധനയിൽ 62 വയസ്സുള്ള പുരുഷനും 44 വയസ്സുള്ള സ്ത്രീയും 13 വയസ്സുള്ള പെൺകുട്ടിയും വീടിനകത്തുവെച്ചു തന്നെ കൊല്ലപ്പെട്ടതായും പതിനെട്ടു വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി കണ്ടെത്തി. പരുക്കേറ്റ  യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പൊലീസ് എത്തുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന കാറിൽ പ്രതി രക്ഷപ്പെട്ടിരുന്നു.

murderer

പ്രതിയെ പിന്തുടർന്ന് പൊലീസ് 20 മൈൽ പിന്നിടും മുൻപു പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ചിരുന്ന വാഹനം  നിയന്ത്രണം വിട്ടു മറ്റൊരു വീടിനു മുമ്പിൽ ഇടിച്ചു നിൽക്കുകയായിരുന്നു.  പ്രതിക്കെതിരെ നിരവധി വകുപ്പുകൾ ഉൾപ്പെടുത്തി കേസ്സെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com