ADVERTISEMENT

കലിഫോർണിയ∙ വാടക തർക്കത്തിന്റെ പേരിൽ മൂന്നു സ്ത്രീകളെ കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയെയും കാമുകനെയും ലാസ്‌വേഗസിൽ അറസ്റ്റ് ചെയ്തതായി ഹെമറ്റ് പൊലീസ് അറിയിച്ചു. വെൻഡി ലോപസ് താറെയസ് (46) ഇവനറാ മകൾ ജനിസിസ് ലോപസ് അറെയ്സ (21) വെൻഡി ലോപസിന്റെ മകന്റെ കാമുകി ട്രിനിറ്റി റെക്ലഡ്(18) എന്നിവർ കൊല്ലപ്പെട്ട കേസിൽ ജോർസൻ ഗുസ്മൻ(20) ഇവരുടെ കാമുകൻ ആന്റണി മകൗളഡ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

 

സംഭവത്തിനു ശേഷം വെൻഡിലോന്റെ ഭർത്താവ് വീട്ടിലെത്തിപ്പോഴാണു കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികൾ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാർ മോഷ്ടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ഇവർ താമസിക്കുന്ന സ്ഥലത്തു നിന്നും 400 മൈൽ അകലെയുള്ള ലാസ്‌വേഗസിൽ വച്ചാണ് ഇരുവരും പിടിയിലായത്

 

ഇവർക്കെതിരെ റിവർസൈ‍ഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് മൂന്ന്  കൊലപാതകങ്ങൾ ചുമത്തി കേസെടുത്ത് കൗണ്ടി ഡിറ്റൻഷൻ സെന്ററിലടച്ചു. 2 മില്യൻ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com