ADVERTISEMENT

ന്യൂയോർക്ക് ∙ ജനപ്രീതി നേടി മുന്നേറുന്ന സാന്ത്വന സംഗീതം എന്ന ഓൺലൈൻ മലയാളം  മ്യൂസിക്കൽ പരിപാടിയുടെ ആറാമത്തെ എപ്പിസോഡിൽ ആസ്വാദകരുടെ ഇഷ്ടഗാനങ്ങളുമായി ആറ് പാട്ടുകാർ അണി നിരക്കുന്നു. നർമ്മം തുളുമ്പുന്ന അവതരണരീതികളും വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് ട്രിവിയ വിഭാഗവും ഈ പരിപാടിയെ കൂടുതൽ  മികവുറ്റതാക്കുന്നു. ആസ്വാദകർ കാഴ്ചക്കാരായി മാത്രം ഇരിക്കാതെ ട്രിവിയയിലെ ചോദ്യോത്തര വേളയിൽ സജീവമായി പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് തന്നെയാണ്. 

ഏറ്റവും മികച്ച ഗായകർ മാത്രമാണ് ഈ പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. പ്രേത്യകിച്ചു മലയാള സിനിമയുടെ സുവർണകാലം എന്നറിയപ്പെടുന്ന എഴുപതുകളിലെയും എൺപതുകളിലെയും മധുര ഗാനങ്ങളാണ് പ്രധാനമായും ഇവിടെ അവതരിപ്പക്കുന്നത് . എല്ലാ മലയാളികളെയും കോർത്തിണക്കി ആദ്യമായിട്ടാണ് ഒരു സംഗീത സദസ്സ് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ വിജയകരമായി തുടരുന്നത്. ഇതിന്റെ മുഖ്യ അവതാരകർ കലാ സാംസ്‌കാരിക മേഖലയിൽ സുപരിചിതനായ സിബി ഡേവിഡ് ആണ്. കൂടാതെ അമേരിക്കയുടെ പല ഭാഗത്തു നിന്നും കലാ പ്രതിഭകളായ കലാകാരികളും പങ്കെടുക്കുന്നു. ഗായിക ജിനു വിശാൽ ആണ് ട്രിവിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. അറിയപ്പെടുന്ന കലാകാരിയായ നിഷ എറിക് ആണ് മെയ് 24 ആം തിയതി ഞായറാഴ്ച ഈ പരിപാടി സിബി ഡേവിഡിനൊപ്പം ആങ്കർ ചെയ്യുന്നത്.  

കോവിഡ് കാലഘട്ടത്തിൽ നിരവധി മേഖലകളിൽ സഹായഹസ്തവുമായി പ്രവർത്തിക്കുന്ന നോർത്ത് അമേരിക്കയിലെ  മലയാളി ഹെൽപ് ലൈൻ ഫോറത്തിന്റെ,  അനിയൻ ജോർജിന്റെയും ദിലീപ് വർഗീസിന്റെയും നേതൃത്വത്തിൽ  ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈജു വർഗീസ്,  ഗായകനായ സിജി ആനന്ദ് , സിറിയക് മാളികയിൽ, ഡോക്ടർ ജഗതി, സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8 മണിക്ക് ( ന്യൂ യോർക്ക്  സമയം) ഈ പരിപാടി സൂം പ്ലാറ്റുഫോമിൽ കാണാവുന്നതാണ്. ലിങ്ക്: https://us02web.zoom.us/j/310165332. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com