ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അടുത്ത ദിവസത്തിനുള്ളില്‍, ഒരു ലക്ഷം അമേരിക്കക്കാര്‍ കോവിഡ് 19 ന് കീഴടങ്ങും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ പ്രവചിച്ചിരുന്നത്, കോവിഡ് രാജ്യത്തെ സ്പര്‍ശിക്കില്ലെന്നായിരുന്നു. അവിടെ നിന്നും മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും മറ്റേതൊരു ലോകത്തെക്കാളും വലിയ വിപത്ത് രാജ്യത്തെ ബാധിച്ചു കഴിഞ്ഞു. കൊറോണ കൈകാര്യം ചെയ്ത രീതി തുടക്കം മുതലേ പാളിയെന്ന് വൈറ്റ് ഹൗസിനു തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. കോവിഡിനെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും കൂട്ടിക്കെട്ടി രാഷ്ടീയം കളിക്കുന്നതിലായിരുന്നു ഭരണാധികാരികള്‍ക്ക് കമ്പമെന്നു സാധാരണ ജനതയ്ക്ക് വരെ ബോധ്യപ്പെട്ടു. ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിനു പകരം മറ്റു ലോകരാജ്യങ്ങള്‍ ചെയ്തതു പോലെ ഒറ്റക്കെട്ടായി നിന്നു നേരിടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്ന് മെമ്മോറിയല്‍ വാരാന്ത്യത്തില്‍ രാജ്യത്തിനു മനസിലായി. കോവിഡ് മരണസംഖ്യ ക്രോഡീകരിക്കുന്നതില്‍ പോലും പാളിച്ച പറ്റിയതില്‍ നിന്നും ഒരുകാര്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നു, കോവിഡും മരണവും തമ്മില്‍ ഒരു വാക്‌സിന്റെ ദൂരം മാത്രമാണ് ഉള്ളതെന്ന്.

corona-usa

ട്രംപിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് തനിക്ക് മികച്ച അവലോകനങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുമ്പോഴും അതൊരു വിജയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിടഞ്ഞു വീണു മരിച്ച ഒരു ജീവനു പോലും വിലയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ ഇതുപോലൊരു സമയത്ത് പരസ്യമായി ഗോള്‍ഫ് കളിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഒബാമയെ ആക്ഷേപിച്ചുകൊണ്ട് ട്രംപ് ഗോള്‍ഫ് പ്രശ്‌നത്തെ പ്രതിരോധിക്കുകയാണ്. മാര്‍ച്ചിനുശേഷം ആദ്യമായി തന്റെ വിര്‍ജീനിയ ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് കളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ഒബാമയുടെ വാര്‍ഷികയാത്രയുമായാണ് ട്രംപ് കൂട്ടിക്കെട്ടിയത്. അമേരിക്കന്‍ സംസ്ഥാനങ്ങളെ ഇതുപോലൊരു അവസ്ഥയില്‍ കൂട്ടിക്കെട്ടേണ്ടതിനു പകരം ഭിന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. രാഷ്ട്രീയമായി കോവിഡിനെ നേരിട്ടപ്പോള്‍ സംഭവിച്ചത് 17 ലക്ഷം പകര്‍ച്ചവ്യാധിക്കാരെ സൃഷ്ടിച്ചുവെന്നതാണ്. ഇവരില്‍ നിന്നാണോ അതോ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണോ സാമൂഹിക അകലം പാലിക്കേണ്ടതെന്നു ജനം ചോദിക്കുന്നു.

രാഷ്ട്രീയമായി പ്രാധാന്യമുള്ള കുതന്ത്രം പയറ്റുകയാണ് ഇപ്പോഴും ട്രംപ്. സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കുറ്റം ഇല്ലെങ്കില്‍ കുറ്റം എന്ന നിലയിലേക്ക് ട്രംപ് തന്റെ വാദഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നോര്‍ത്ത് കരോലിനയിലെ ഡെമോക്രാറ്റിക് ഗവര്‍ണറുടെ മേല്‍ കുതിരകയറുന്നത്, റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ അനുവദിക്കാത്തതിനാലാണ്. കോവിഡ് നിയന്ത്രണമുള്ള ഈ സംസ്ഥാനത്ത് ഈ കൂടിച്ചേരല്‍ അനുവദിക്കാന്‍ അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തി. രാജ്യം പൂര്‍ണ്ണമായി വീണ്ടും തുറക്കാനുള്ള ശ്രമം പ്രസിഡന്റ് ശക്തമാക്കിയതിനാലാണ് ചില സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടിയ ബീച്ചുകളും ബോര്‍ഡ്‌വാക്കുകളും ടെലിവിഷന്‍ ഫൂട്ടേജുകളില്‍ കാണിച്ചത്. മെമ്മോറിയല്‍ ദിനം കാണികള്‍ സാമൂഹിക അകലം തകരാറിലാക്കുമെന്ന ആശങ്ക പോലും ഇതിനെത്തുടര്‍ന്ന് യാഥാർഥ്യമായി. 

ന്യൂയോർക്ക് നഗരത്തിലൂടെ റോഡ് മുറിച്ചു കടക്കുന്നയാൾ
ന്യൂയോർക്ക് നഗരത്തിലൂടെ റോഡ് മുറിച്ചു കടക്കുന്നയാൾ

സോഷ്യല്‍ മീഡിയയില്‍, തന്റെ വിമര്‍ശകര്‍ക്കെതിരെ ട്വിറ്റര്‍ യുദ്ധങ്ങളുടെ ഒരു വാരാന്ത്യ ആഘോഷമാണ് ട്രംപ് നടത്തിയത്. ഗോള്‍ഫ് കോഴ്‌സിലേക്ക് മടങ്ങിയതിന് ശേഷം ബരാക് ഒബാമയെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനമേറെയും. പകര്‍ച്ചവ്യാധി. നികുതി റിട്ടേണുകള്‍, ഹിലാരി ക്ലിന്റണ്‍, ഫോക്‌സ് ന്യൂസ്, എംഎസ്എന്‍ബിസി ഹോസ്റ്റ് ജോ സ്‌കാര്‍ബറോയ്‌ക്കെതിരായ അപവാദങ്ങള്‍, റഷ്യ അന്വേഷണം, ജോ ബിഡന്റെ മാനസികാരോഗ്യം, മുന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്, നവംബറില്‍ മെയില്‍ ഇന്‍ വോട്ടിംഗ്, അപകടകരവും തെളിയിക്കപ്പെടാത്തതുമായ കോവിഡ് എന്നിവ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. യാഥാസ്ഥിതിക മാധ്യമങ്ങളില്‍ ചികിത്സകള്‍ അദ്ദേഹം സ്വയം പരീക്ഷിക്കുന്നതായി പറഞ്ഞുവച്ചു.

ചൊവ്വാഴ്ച രാവിലെ അദ്ദേഹം എതിരാളിയായ ബിഡനെ ആക്രമിക്കുന്നത് തുടര്‍ന്നു. ഇതിനായി തെരഞ്ഞെടുത്തതാവട്ടെ ഒബാമയുടെ കാലത്തെ, എച്ച്1എന്‍1 ഇന്‍ഫ്‌ലുന്‍സയെ കൂട്ടിപിടിച്ചും. 2009 ലും 2010 ലും യുഎസില്‍ 12,469 പേര്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് മരിച്ചുവെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് ട്രംപ് ആരോപണമുന്നയിക്കുന്നത്. അന്നത്തെ പനിയും ഇന്നത്തെ കോവിഡും തമ്മിലെന്തു ബന്ധമെന്ത് എന്ന് ആരും ചോദിക്കരുത്. ട്വിറ്റര്‍ പൊട്ടിത്തെറികള്‍ക്കിടയില്‍, മാസ്‌ക് ധരിക്കാതെ ട്രംപ് ആര്‍ലിംഗ്ടണ്‍ സെമിത്തേരിയില്‍ നടന്ന മെമ്മോറിയല്‍ ദിന ചടങ്ങുകള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. ഇത്തരത്തില്‍ അദ്ദേഹം രാജ്യത്തിനു നല്‍കിയത് തെറ്റായൊരു സന്ദേശമായിരുന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. രോഗം പടരുന്നത് മന്ദഗതിയിലാക്കാന്‍ മാസ്‌ക്ക് ധരിക്കാന്‍ സ്വന്തം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും മെമ്മോറിയല്‍ ദിനത്തില്‍ ബിഡെന്‍ മുഖംമൂടി ധരിച്ചതിനെ പരിഹസിച്ച് റീട്വീറ്റ് ചെയ്യാനാണ് ട്രംപ് സമയം കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി അധികം താമസിയാതെ നോര്‍ത്ത് കരോലിന ഡെമോക്രാറ്റിക് ഗവര്‍ണര്‍ റോയ് കൂപ്പറിനെ വിമര്‍ശിക്കാനാണ് ട്രംപ് സമയം കണ്ടെത്തിയത്. പ്രാദേശിക ഡെമോക്രാറ്റുകള്‍ക്കെതിരായ അടിസ്ഥാന പ്രചാരണത്തില്‍ നിന്ന് ട്രംപിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. നോര്‍ത്ത് കരോലിന ശനിയാഴ്ച ഏറ്റവും വലിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ്. ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നല്ല ഇത്, പക്ഷേ അടുത്ത ദിവസങ്ങളില്‍ മരണങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം ആക്രമണാത്മകമായി തുറക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തരമായ നീക്കത്തിനുപുറമെ, സ്‌കൂളുകള്‍ തുറക്കണമെന്ന പുതിയ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. നേരത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. 

Covid-19 pandemic Corona Virus usa

ഒരു മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലെ ഏറ്റവും മോശം നിമിഷമാണിതെന്ന് ട്രംപ് തിരിച്ചറിയുന്നേയില്ല. 18 സംസ്ഥാനങ്ങളില്‍ രോഗം വര്‍ദ്ധിച്ചുവരികയാണ്. 22 സംസ്ഥാനങ്ങളില്‍ സ്ഥിരതയാര്‍ന്നതും 10 ല്‍ ലഘൂകരിക്കുന്നതുമായ അവസ്ഥയാണുള്ളത്. യുഎസില്‍ 99,921 ല്‍ അധികം ആളുകള്‍ ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും 1.7 ദശലക്ഷത്തിലധികം ആളുകള്‍ രോഗം ബാധിക്കുകയും ചെയ്തു. 30 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു, തൊഴിലില്ലായ്മ നിരക്ക് മഹാമാന്ദ്യാവസ്ഥയിലേക്ക് അടുക്കുന്നു. 50 വര്‍ഷത്തിനിടയില്‍, ട്രംപിന്റെ വാരാന്ത്യ ട്വിറ്റര്‍ സ്‌ഫോടനങ്ങള്‍ വ്യക്തിപരമായ അധിനിവേശങ്ങളില്‍ വേരൂന്നിയ ഒരു പ്രസിഡന്റിന്റെ ഞെട്ടിപ്പിക്കുന്ന രേഖയായി മാറിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com