ആരാംകോയെ മറികടന്നു ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
Mail This Article
കലിഫോർണിയ ∙ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ എണ്ണ കമ്പനിയായ ആരാംകോയെയാണ് ആപ്പിള്‍ മറികടന്നത്. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യൻ ഡോളറായി ഉയര്‍ത്തി.
കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതു മുതല്‍ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ട സൗദി ആരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യൻ ഡോളറാണ്.
മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി മൂലമുണ്ടായ തളര്‍ച്ചയില്‍ നിന്ന് ആപ്പിള്‍ കരകയറിയിട്ടുണ്ട്. ആമസോണ്‍, ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളും ഇന്നലെ വരുമാന നില പ്രഖ്യാപിച്ചിരുന്നു. ആദ്യ പാദ റിപ്പോര്‍ട്ടിൽ ഈ കമ്പനികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടിയില്‍ ആമസോണിന്റെ ലാഭം ഇരട്ടിയായിട്ടുണ്ട്.