അഭിപ്രായ സർവേകളിൽ ബൈഡന് തന്നെ മുന്നില്‍; പ്രചാരണങ്ങളില്‍ ഉഷാറായി ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് തിരഞ്ഞെടുപ്പിന് ഏകദേശം ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന് അഭിപ്രായസർവേകളില്‍ ഇപ്പോഴും ഭൂരിപക്ഷം. എന്നാല്‍ ഇത് മറികടക്കാവുന്ന വിധത്തിലാണ് നിലകൊള്ളുന്നതെന്നും വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കാര്യം വ്യക്തമാകുമെന്നും റിപ്പബ്ലിക്കന്‍ വക്താക്കള്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരെ ബൈഡന്‍ സാങ്കേതികമായി മുന്നിലാണെങ്കിലും ഒരു അട്ടിമറിയുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള പിന്തുണ അദ്ദേഹത്തിനില്ലെന്നതാണ് വാസ്തവം.
ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കും അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പു ഗോദയില്‍ വിലയുണ്ട്. പ്രസിഡന്റ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതു മുതലാക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഇപ്പോഴും വാരാന്ത്യ ആലസ്യത്തിലാണ്. തിങ്കളാഴ്ച അവര്‍ കാര്യമായ പ്രചാരണ പരിപാടികളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരീസും പ്രചാരണങ്ങളിലൊന്നും ഇന്നു പങ്കെടുക്കുന്നതായി സൂചനയില്ല. എന്നാല്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പെന്‍സില്‍വാനിയയിലേക്ക് പോയി. പ്രചാരണ പരിപാടികള്‍ ഇല്ലാത്തതിനെക്കുറിച്ച് ട്രംപ് ഇടയ്ക്കിടെ ബൈഡനെ പരിഹസിക്കുന്നുണ്ട്. ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളിയെ 'ബേസ്‌മെന്റ് ജോ' എന്ന് വിളിക്കുകയും തിങ്കളാഴ്ച ആ വിമര്‍ശനം ആവര്‍ത്തിക്കുകയും ചെയ്തു. 'ഇന്ന് ജോ ബൈഡന് ഇവന്റുകളൊന്നുമില്ല' ട്രംപ് പ്രചാരണത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ ട്വീറ്റ് ചെയ്തു.
സജീവമായി ട്രംപിന്റെ പ്രചാരണം
മൂന്ന് പ്രചാരണ റാലികളില്‍ പങ്കെടുക്കുന്നതിനായാണ് ട്രംപ് ഇന്ന് രാവിലെ പെന്‍സില്‍വാനിയയിലേക്ക് പോയിരിക്കുന്നത്. അലന്‍ടൗണില്‍ നടക്കുന്ന റാലിയില്‍ അമേരിക്കന്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് സംസാരിക്കും. അവിടെ നിന്ന് ട്രംപ് ലിറ്റിറ്റ്‌സിലേക്ക് പോകും. അദ്ദേഹത്തിന്റെ രണ്ടാമത്തെ റാലി, ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. എട്ട് ദിവസം മുമ്പാണ് ട്രംപിന്റെ അലന്‍ടൗണ്‍, ലിറ്റിറ്റ്‌സ്, മാര്‍ട്ടിന്‍സ്ബര്‍ഗ് പ്രചാരണം. ബൈഡെന്‍ കാമ്പെയ്ന്‍ തിങ്കളാഴ്ച പ്രചാരണ പരിപാടികളൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും, ചൊവ്വാഴ്ച അദ്ദേഹം ജോര്‍ജിയ സന്ദര്‍ശിക്കും. റിയല്‍ക്ലിയര്‍ പോളിറ്റിക്‌സിന്റെ ശരാശരി വോട്ടെടുപ്പ് ദേശീയ തലത്തില്‍ ബൈഡന് മികച്ച ലീഡ് കാണിക്കുന്നു, പ്രധാന സംസ്ഥാനങ്ങളില്‍ ഇത് കൂടുതല്‍ കടുപ്പമുള്ളതാണെങ്കിലും പെന്‍സില്‍വാനിയ ഉള്‍പ്പെടെ 270 സീറ്റുകളില്‍ എത്താന്‍ വിയര്‍പ്പൊഴുക്കേണ്ടതുണ്ട്.
2016-ല്‍ ഹിലരി ക്ലിന്റനെതിരെ ട്രംപ് വിജയിച്ച നിര്‍ണായക സംസ്ഥാനമാണ് പെന്‍സില്‍വാനിയ. എന്നാല്‍ റിയല്‍ക്ലിയര്‍ പോളിറ്റിക്‌സില്‍ നിന്നുള്ള ശരാശരി വോട്ടെടുപ്പ് ബൈഡനെ 5.1 ശതമാനം പോയിന്റ് ലീഡ് കാണിക്കുന്നു. അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മിനസോട്ടയിലേക്ക് ഹിബിംഗിലെ ഒരു പ്രചാരണ റാലിക്കായി പോകും. പെന്‍സിന്റെ അഞ്ച് സഹായികളെങ്കിലും കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പരിപാടി വരുന്നത്. അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ട് ഉള്‍പ്പെടെ കോവിഡിന്റെ പിടിയിലാണ്. എന്നാല്‍, പെന്‍സിന് കോവിഡ് നെഗറ്റീവ് ആണെന്ന് വൈസ് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. 'അത്യാവശ്യ ഉദ്യോഗസ്ഥര്‍ സിഡിസി മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്' തന്റെ പ്രചാരണ ഷെഡ്യൂള്‍ നിലനിര്‍ത്താനാണ് പെന്‍സിന്റെ നീക്കം.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി കമല ഹാരിസിനും തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത പ്രചാരണ പരിപാടികളൊന്നുമില്ല. ട്രംപിന്റെ സുപ്രീം കോടതി നോമിനിയായ ആമി കോണി ബാരറ്റിനെതിരായ സെനറ്റ് വോട്ടെടുപ്പിനായി കമല വാഷിംഗ്ടണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സുപ്രീംകോടതി പായ്ക്കിംഗിനെക്കുറിച്ചുള്ള തന്റെ നിലപാട് വോട്ടര്‍മാര്‍ അറിയണമെന്ന് അവര്‍ പറഞ്ഞു. ബാരറ്റിനെ നാമനിര്‍ദ്ദേശം ചെയ്തതിനെക്കുറിച്ചും നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പിന് മുമ്പും സെനറ്റ് വോട്ടെടുപ്പ് നടത്തിയതിന് ശേഷം കോടതി പായ്ക്കിംഗ് സംബന്ധിച്ച തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നും ബൈഡനും എബിസി ന്യൂസ് ടൗണ്‍ഹാളില്‍ സൂചന നല്‍കി. 'ഞാന്‍ കോടതി പായ്ക്കിംഗിന്റെ ആരാധകനല്ല', എന്നാല്‍ കോടതിയില്‍ ജസ്റ്റിസുമാരുടെ എണ്ണം വർധിപ്പിക്കാന്‍ ശ്രമിക്കുമോ എന്നതിനെക്കുറിച്ചുള്ള മുന്‍ കര്‍ശന നിലപാടിനെ അദ്ദേഹം മാറ്റിമറിച്ചു.
ട്രംപിനു നേരെ ചോദ്യശരങ്ങൾ
ഒബാമകെയറിനു പകരക്കാരനാണോ, കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നത്, സമാധാനപരമായി അധികാര കൈമാറ്റം സാധ്യമാണോ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് കടുത്ത ചോദ്യം ചെയ്യലിനെ ഇന്നലെ നേരിട്ടു. 'തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുമോ?' എന്‍ബിസി ന്യൂസിന്റെ സവന്ന ഗുത്രി ട്രംപിനോട് ചോദിച്ചു. വോട്ടര്‍ തട്ടിപ്പിന് തെളിവില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ പറയുന്നു ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ട്രംപ് പറഞ്ഞതിങ്ങനെ; 'അയാള്‍ തന്റെ ജോലി കൃത്യമായി ചെയ്യുന്നില്ല, പക്ഷേ ഞാന്‍ ചെയ്യും.' ട്രംപിന്റെ നികുതികളെക്കുറിച്ച് 2016 ലും 2017 ലും 750 ഡോളര്‍ മാത്രമാണ് നികുതി നല്‍കിയതെന്നും 421 മില്യണ്‍ ഡോളര്‍ വായ്പയും കടങ്ങളും ട്രംപിന്റെ പക്കലുണ്ടെന്നും പറഞ്ഞ ന്യൂയോര്‍ക്ക് ടൈംസിന്റെ കഥ ഗുത്രി കൊണ്ടുവന്നു.
'നിങ്ങള്‍ ആര്‍ക്കാണ് 421 ദശലക്ഷം ഡോളര്‍ കടപ്പെട്ടിരിക്കുന്നത്?' 'ഇത് എന്റെ മൊത്തം ആസ്തിയുടെ ഒരു ചെറിയ ശതമാനമാണ്,' ട്രംപ് മറുപടി നല്‍കി. അതേസമയം, പൊലീസിനെ കബളിപ്പിക്കുന്നതിനോ വീഴ്ച വരുത്തുന്നതിനോ ഉള്ള നിരോധനത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും മറ്റൊരു കൊറോണ വൈറസ് ലോക്ഡൗണ്‍ ആവശ്യമില്ലെന്നും ബിബിഎന്നിനോടു മറുപടിയായി ട്രംപ് പറഞ്ഞു. എന്നാല്‍ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയില്‍ സമ്പന്നരായ അമേരിക്കക്കാര്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നികുതി ഉയര്‍ത്തുന്നത് തികച്ചും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു, കാരണം സാമ്പത്തിക പദ്ധതി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവര്‍ക്കുള്ള നികുതി വെട്ടിക്കുറവ് മാത്രമേ റദ്ദാക്കൂ എന്നും അദ്ദേഹം പറഞ്ഞു.