ADVERTISEMENT

ഹൂസ്റ്റൺ∙ സൗത്ത് ഏഷൻ വംശജരുടെ വീടുകളിൽ മാത്രം കവർച്ച നടത്തിയിരുന്ന പ്രതിക്ക് 40 വർഷം തടവ്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന വീൻ ഓലെയെയാണ് കോടതി ശിക്ഷിച്ചത്. മാരകമായ ആയുധങ്ങൾ ഉപയോഗിച്ചു 2014 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ മിഷഗൺ, ജോർജിയ, ന്യൂയോർക്ക്, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു ഇയാൾ കവർച്ച നടത്തിയത്.

കവർച്ച നടത്തുന്നവരുടെ ഒരു സംഘം തന്നെ ഒലെയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. അളുകളെ സംഘത്തിൽ ചേർത്ത് വിവിധ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു.

കവർച്ച നടത്തുന്ന വീടുകളിലെ അംഗങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി അവരുടെ ശരീരത്തിള്ള ആഭരണങ്ങളും വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പണവും കവർന്നെടുക്കുകയാണ് സംഘത്തിലുള്ളവരുടെ പതിവ്. എതിർക്കുന്നവരെ വീടിനകത്ത് കെട്ടിയിട്ടാണു കവർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com