മൈക്രോസോഫ്റ്റ് മെയിലുകള്‍ക്ക് നേരെ ചൈനീസ് സൈബര്‍ ആക്രമണം; വൻമതിലൊരുക്കാൻ ബൈഡന്‍
Mail This Article
ഹൂസ്റ്റൻ∙ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഇ-മെയിൽ സംവിധാനം ചൈനീസ് സൈബര്‍ ആക്രമണത്തിന് തുടര്‍ച്ചയായി ഇരയാകുന്നതായുള്ള ആരോപണം സത്യമാണെന്നു തെളിഞ്ഞു. ഇതു സംബന്ധിച്ച തെളിവ് അമേരിക്കന്‍ ഭരണകൂടത്തിനു കൈമാറാനും വിഷയം രാജ്യാന്തര അവതരിപ്പിക്കാനും മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു. സമീപകാലത്തായി യുഎസ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സൈബര്‍ ആക്രമണങ്ങളെയാണ്. മൈക്രോസോഫ്റ്റ് ക്ലയന്റുകളായ വിവിധ കമ്പനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്കെതിരേയുള്ള ആക്രമണം അതു കൊണ്ടു തന്നെ ലോകത്തിനു നേരെയുള്ള ഡിജിറ്റല്‍ ആക്രമണമായി കാണാനാണ് യുഎസ് ഉദ്ദേശിക്കുന്നത്. നേരത്തെ തന്നെ ഡിജിറ്റല്‍ ശീതയുദ്ധത്തില്‍ റഷ്യയുമായി യുഎസ് പ്രസിഡന്റ് ബൈഡന്‍ കൊമ്പു കോര്‍ത്തിരുന്നു. ഇപ്പോള്‍ ചൈന കൂടി എതിര്‍പക്ഷത്ത് നിലയുറപ്പിച്ച സാഹചര്യത്തില്‍ വിഷയം നാറ്റോയില്‍ അവതരിപ്പിക്കാനും സമ്മര്‍ദ്ദമുണ്ടാക്കാനുമാണ് യുഎസ് ശ്രമം.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളും സര്‍ക്കാരുകളും സൈനിക കരാറുകാരും ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഇമെയില്‍ സംവിധാനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഹാക്ക് ചെയ്തുവെന്ന് ആരോപണമുയര്‍ന്നിരുന്നുവെങ്കിലും മുന്‍പ് ഇതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകള്‍ മൈക്രോസോഫ്റ്റ് തന്നെ ഹാജരാക്കാന്‍ തയാറായ സ്ഥിതിക്ക് ബൈഡന്‍ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി ആരോപിക്കുമെന്ന് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള സൈബര്‍ ആക്രമണങ്ങള്‍ ബീജിംഗിനെ ചുറ്റിപ്പറ്റി നീങ്ങുന്നതിനാല്‍ ഇതിനെ അപലപിക്കാന്‍ എല്ലാ നാറ്റോ അംഗങ്ങളും ഉള്‍പ്പെടെ വിശാലമായ സഖ്യകക്ഷികളെ സംഘടിപ്പിക്കാനും അമേരിക്ക ഒരുങ്ങുന്നു. സൈബര്‍ ഹാക്കിങ്ങിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകളാണ് യുഎസ് കമ്പനികളില്‍ നിന്നു മാത്രം പ്രതിവര്‍ഷം ഹാക്കര്‍മാര്‍ കൊള്ളയടിക്കുന്നത്. അതു കൊണ്ടു തന്നെ നാറ്റോയില്‍, സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ തോതിലുള്ള ഹാക്കിംഗുകള്‍ നടത്താന്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് ചൈന പണം നല്‍കിയെന്ന് അമേരിക്ക ആദ്യമായി കുറ്റപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ കമ്പനിയുടെ ഇമെയില്‍ സിസ്റ്റങ്ങളില്‍ കയറിയ ചൈനീസ് സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുള്ള ഹാക്കര്‍മാരെ മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ ഉപയോഗിച്ച രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ യുഎസ് പ്രഖ്യാപനത്തിലുണ്ടാകും. കൂടാതെ ചൈനീസ് സര്‍ക്കാര്‍ ക്രിമിനല്‍ ഗ്രൂപ്പുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചതിനെതിരേയുള്ള ആദ്യ നിലപാടാണിത്.
നാറ്റോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഈ അപലപനം അസാധാരണമാണ്, കാരണം അവരുടെ അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും ഒരു പ്രധാന വ്യാപാര പങ്കാളിയായ ചൈനയെ പരസ്യമായി വിമര്‍ശിക്കാന്‍ കടുത്ത വിമുഖത കാണിക്കുന്നു. മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് ഹാക്കിംഗ് മൂലം കമ്പനികളെ ബാധിച്ച ജര്‍മ്മനി പോലും ചൈനീസ് സര്‍ക്കാരിനെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശിക്കാന്‍ മടിക്കുന്നുണ്ട്. വിശാലമായ വീക്ഷണം ഉണ്ടായിരുന്നിട്ടും ചൈനീസ് സര്‍ക്കാരിനെതിരായ ശക്തമായ ശിക്ഷാനടപടികള്‍ പോലും ഈ പ്രഖ്യാപനത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പില്ല.
യുഎസ് സര്‍ക്കാര്‍ ഏജന്‍സികളെയും നൂറിലധികം സ്ഥാപനങ്ങളെയും ബാധിച്ച വിപുലമായ സോളാര്‍ വിന്‍ഡ് ആക്രമണത്തിന് റഷ്യയെ കുറ്റപ്പെടുത്തിയപ്പോള്‍ ചൈനയുടെ പങ്ക് പല കമ്പനികളും എടുത്തു കാണിച്ചിരുന്നു. എന്നാല്‍ യുഎസ് സര്‍ക്കാര്‍ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. പക്ഷേ, മൈക്രോ സോഫ്റ്റ് ഇപ്പോള്‍ തെളിവുകള്‍ നല്‍കാന്‍ തയാറായതോടെയാണ് യുഎസ് രാജ്യാന്തര തലത്തില്‍ പ്രശ്‌നം ഉന്നയിക്കാനൊരുങ്ങുന്നത്. റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെയും ചൈനയെ അപലപിക്കാന്‍ സഖ്യകക്ഷികളെ സംഘടിപ്പിക്കുന്നതിലൂടെയും ബൈഡന്‍ ഭരണകൂടം ഡിജിറ്റല്‍ ശീതയുദ്ധത്തിലേക്ക് ആഴത്തില്‍ കടന്നുചെല്ലുകയാണ്. ഇത് ആധുനിക ചരിത്രത്തിലെ രണ്ട് പ്രധാന ഭൗമരാഷ്ട്രത്തിന്റെ എതിരാളികളായി യുഎസിനെ മാറ്റുമെന്ന് ഉറപ്പായി.
റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഡിജിറ്റല്‍ ചാരവൃത്തിയെക്കുറിച്ചും അത് തടയാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളെക്കുറിച്ചും പുതിയതായി ഒന്നുമില്ലെങ്കിലും, ഇരു രാജ്യങ്ങളെയും വിളിച്ച് പ്രതികരണം അറിയിക്കുന്നതില്‍ ബൈഡന്‍ ഭരണകൂടം അതിശയകരമായ നിലപാടുകളെടുത്തു. എന്നാല്‍, ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുന്നതിനായി പ്രതിരോധപരവും കുറ്റകരവുമായ നടപടികളുടെ ശരിയായ തെളിവ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മിക്ക വിദഗ്ധരും പറയുന്നു. ഇതു കൊണ്ടാണ് റഷ്യക്കാരും ചൈനക്കാരും യുഎസ് നീക്കത്തെ കൂടുതല്‍ ഭയപ്പെടാത്തതിനു പിന്നിലെ കാരണം. 18,000ത്തിലധികം ബിസിനസ്സുകളിലേക്കും ഫെഡറല്‍ ഏജന്‍സികളിലേക്കും തിങ്ക് ടാങ്കുകളിലേക്കും പ്രവേശനം നേടുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്ക്മാനേജുമെന്റ് സോഫ്‌റ്റ്വെയറുകളില്‍ കോഡ് മാറ്റാനുള്ള റഷ്യയുടെ പ്രധാന രഹസ്യാന്വേഷണ സേവനത്തിന്റെ ശ്രമമാണ് അമേരിക്കയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണമായ സോളാര്‍ വിന്‍ഡ്‌സ് ആക്രമണം.
ചൈനയുടെ ശ്രമം അത്ര സങ്കീര്‍ണ്ണമായിരുന്നില്ല. പക്ഷേ മൈക്രോസോഫ്റ്റ് കണ്ടെത്താത്തതും കമ്പനികള്‍ അവരുടെ പ്രാഥമിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളുടെ സുരക്ഷയില്‍ ആത്മവിശ്വാസം കുറയ്ക്കാന്‍ ചൈനക്കായി. മൈക്രോസോഫ്റ്റ് ഇമെയില്‍ സംവിധാനം ഹാക്കിംഗ് നടത്തിയത് സംസ്ഥാന സുരക്ഷാ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് 'ഉയര്‍ന്ന ആത്മവിശ്വാസം' ഉള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് വികസിപ്പിക്കാന്‍ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ മാസങ്ങളെടുത്തു. സൈനിക കരാറുകാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സിസ്റ്റങ്ങളെ ഹാക്കിംഗ് ബാധിച്ചു. 2014 ല്‍ ചൈനയാണ് ഇത്തരത്തിലുള്ള വിശാലമായ നിരീക്ഷണത്തില്‍ പിടിക്കപ്പെട്ടത്, പേഴ്‌സണല്‍ മാനേജ്‌മെന്റ് ഓഫീസില്‍ നിന്ന് 22 ദശലക്ഷത്തിലധികം സുരക്ഷാ ക്ലിയറന്‍സ് ഫയലുകള്‍ മോഷ്ടിച്ചതാണ് വലിയ ഭീതി പരത്തിയത്. ഇത് രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അനുമതി ലഭിച്ച അമേരിക്കക്കാരുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്നു.
കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ വി. പുടിനുമായി ജനീവയില്‍ നടന്ന ഉച്ചകോടിയില്‍ സൈബര്‍ സുരക്ഷ കേന്ദ്രീകരിച്ച് സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മൈക്രോസോഫ്റ്റ് ഹാക്കിംഗിനെ പരസ്യമായി തുറന്നുകാട്ടിയതിനുശേഷം, ചൈനയില്‍ നിന്നുള്ള വർധിച്ചുവരുന്ന ഭീഷണിയെ എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകൂടം അഭിമുഖീകരിക്കുന്നു. ചൈനയെ പരസ്യമായി അപലപിക്കുന്നത് ഭാവിയിലെ ആക്രമണങ്ങള്‍ തടയാന്‍ മാത്രമേ കഴിയൂ എന്ന് മുതിര്‍ന്ന ഭരണാധികാരി പറഞ്ഞു. എന്നാല്‍ ചൈനയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന തീരുമാനവും പറയുന്നു: പല സഖ്യകക്ഷികളും യുഎസ് നയം സ്വീകരിക്കാന്‍ തയാറാകാത്ത ഒരു ഘട്ടമാണിത്.
പകരം, സൈബര്‍ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് ബീജിംഗിനെതിരായ സമ്മര്‍ദ്ദം വർധിപ്പിക്കുന്നതിന് ചൈനയെ പരസ്യമായി അപലപിക്കാന്‍ ആവശ്യമായ സഖ്യകക്ഷികളെ ബന്ധിപ്പിക്കുന്നതിന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ന്യൂസിലാന്റ് എന്നിവ പുറത്തിറക്കുന്ന സംയുക്ത പ്രസ്താവന വിശാലമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ബീജിംഗിനെ പരസ്യമായി ലക്ഷ്യമിടുന്ന നാറ്റോയുടെ ആദ്യ പ്രസ്താവന കൂടിയാണിത്. ദേശീയ സുരക്ഷാ ഏജന്‍സിയും സൈബര്‍ സ്‌പേസിലെ ചൈനീസ് തന്ത്രങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനല്‍ ഗ്രൂപ്പുകളുമായി എങ്ങനെ സഹകരിക്കാമെന്നും അതിനുള്ള കരാറുണ്ടാക്കാനും സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടത്തിനായി ആക്രമണം നടത്താനും ചൈനീസ് ഹാക്കര്‍മാരും തയ്യാറായിരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍, മൈക്രോസോഫ്റ്റ് ഹാക്കിംഗില്‍ അസാധാരണമായ ഒരു നടപടി സ്വീകരിച്ചു: ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൊപ്പം, അണ്‍പാച്ച് ചെയ്യാത്ത കോര്‍പ്പറേറ്റ് സംവിധാനങ്ങളിലേക്ക് പോകാനും ഫോളോഅപ്പ് ആക്രമണങ്ങള്‍ അനുവദിക്കുന്ന ചൈനീസ് ഹാക്കര്‍മാര്‍ ഉപേക്ഷിച്ച കോഡിന്റെ ഘടകങ്ങള്‍ നീക്കംചെയ്യാനും ഏജന്‍സി ഒരു കോടതി ഉത്തരവ് നേടി. ഇതാദ്യമായാണ് ഇത്തരമൊരു നടപടി. ഭാവിയില്‍ ഇത് എങ്ങനെ പ്രയോജനകരമാകുമെന്ന് കണ്ടറിയണം.
English Summary: Microsoft Exchange hack caused by China, US and allies say