ADVERTISEMENT

ന്യൂയോർക്ക് ∙ പ്രവാസി മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 നു നോർക്ക പ്രധിനിധികളുമായി ചോദ്യോത്തര വെബിനാർ സംഘടിപ്പിച്ചു. വൈകിട്ട് ഏഴുമണിക്ക് തുടങ്ങിയ  വെബിനാറിൽ   ജില്ല പ്രസിഡൻ്റ് എം.നജീബ് അധ്യക്ഷത വഹിച്ചു . അംഗങ്ങൾ എഴുതി അയച്ച പത്തു പ്രസക്തമായ ചോദ്യങ്ങളെ കൂടാതെ പ്രധാനപെട്ട തത്സമയ ചോദ്യങ്ങൾക്കും നോർക്ക പ്രോജക്ട് അസിസ്റ്റൻ്റ്  എം ജയകുമാർ,  നോർക്ക ചെയർമാൻ,  ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എന്നിവർ  നോർക്ക അധികാരികളുടെ നിർദേശാനുസരണം മറുപടി നൽൽകി .

 

വെബിനറിന്റെ  പ്രസക്ത ഭാഗങ്ങൾ

 

 പ്രവാസികളുടെ പെൻഷൻ ലഭിച്ചു തുടങ്ങുന്ന തിയതി ഇപ്പൊൾ ഇമെയിൽ  വഴി ആണ്  അറിയിക്കുന്നത്. ഇമെയിൽ സൗകര്യം എല്ലാ പ്രവാസികൾക്കും ഇല്ലാത്തതിനാൽ മെസേജ് ആയി അംഗങ്ങളെ ഈ വിവരം അറിയിക്കാനുള്ള നിർദേശം വെൽഫെയർ ഫണ്ട് അധികാരികളെ അറിയിക്കമെന്ന് ഉറപ്പ് തന്നു.

പ്രവാസികളുടെ പെൺമക്കളുടെ വിവാഹ സഹായം ലഭ്യമാക്കുന്നതിനുള്ള മാർഗരേഖ അറിയിച്ചു. അറുപത് കഴിഞ്ഞ പ്രവാസികൾക്ക് ഒറ്റത്തവണ അടവ് അനുസരിച്ച് പെൻഷൻ നൽകുന്നതിനുള്ള ചർച്ച നടക്കുന്നതായി അറിയിച്ചു. മടങ്ങി വന്ന പ്രവാസികൾക്ക് തൊഴിൽ സംവരണ ആവശ്യം  മുഖ്യമന്ത്രിക്ക് അപേക്ഷ നൽകാവുന്നതാണെന്നും വ്യക്തമാക്കി.

 

 വിദേശരാജ്യങ്ങിലെ നോർക്ക നിയമ സഹായങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാമെന്നും അറിയിച്ചിട്ടുണ്ട്. വെബിനാറിൽ  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഓർഡിനേറ്ററും ലോക കേരള മലയാളി സഭ അംഗവും കൂടിയായ ജോസ് പനച്ചിക്കൽ, സംസ്ഥാന കോർഡിനേറ്റർ ബിജു കെ  തോമസ്  സംസ്ഥാന  പ്രസിഡൻ്റ്  ബേബി മാത്യു  സംസ്ഥാന സെക്രട്ടറിജാഷിൻ പാലത്തിങ്കൽ ജില്ല ജനറൽ സെക്രട്ടറി എസ് കെ ബാലചന്ദ്രൻ ജില്ല  വൈസ് പ്രസിഡൻ്റ് ഗോപകുമാർ എം ആർ  നായർ  വർക്കല യൂണിറ്റ് സെക്രട്ടറി  എ സുനിൽ കുമാർ തുടങ്ങിയവരും മറ്റ്  അംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരം ജില്ല കോർഡിനേറ്റർ വി കെ  അനിൽകുമർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com