ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് അംഗങ്ങളായ മുഴുവൻ ആരോഗ്യപ്രവർത്തകരേയും ഫാമിലി സൺഡേ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ചു അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. വർഗീസ് തോമസ് ഒരോരുത്തരുടേയും മഹത്തായ സേവനങ്ങളെ
ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് അംഗങ്ങളായ മുഴുവൻ ആരോഗ്യപ്രവർത്തകരേയും ഫാമിലി സൺഡേ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ചു അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. വർഗീസ് തോമസ് ഒരോരുത്തരുടേയും മഹത്തായ സേവനങ്ങളെ
ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് അംഗങ്ങളായ മുഴുവൻ ആരോഗ്യപ്രവർത്തകരേയും ഫാമിലി സൺഡേ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ചു അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. വർഗീസ് തോമസ് ഒരോരുത്തരുടേയും മഹത്തായ സേവനങ്ങളെ
ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് അംഗങ്ങളായ മുഴുവൻ ആരോഗ്യപ്രവർത്തകരേയും ഫാമിലി സൺഡേ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ചു അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. വർഗീസ് തോമസ് ഒരോരുത്തരുടേയും മഹത്തായ സേവനങ്ങളെ പ്രകീർത്തിക്കുകയും ഇടവകയുടെ പേരിൽ റോസാപുഷ്പങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
സ്വാർഥ താൽപര്യങ്ങൾക്കപ്പുറമായി സാമൂഹ്യസേവനത്തിന് സന്നദ്ധരാകുമ്പോൾ അതിന് ലഭിക്കുന്ന പ്രതിഫലം വാക്കുകൾ കൊണ്ടു വർണിക്കാവുന്നതിലപ്പുറമാണെന്ന് അച്ചൻ പറഞ്ഞു. മഹാമാരി നാടെങ്ങും ആയിരങ്ങളുടെ ജീവൻ കവരുകയും പതിനായിരങ്ങളെ രോഗത്തിന്റെ പിടിയിൽ അമർത്തുകയും ചെയ്തപ്പോൾ, സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചു രോഗികളെ ശുശ്രൂഷിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരുന്നതിലും ആരോഗ്യപ്രവർത്തകർ ഉദാത്തമായ മാതൃകയാണ് പ്രകടിപ്പിച്ചതെന്നും അച്ചൻ കൂട്ടിച്ചേർത്തു.
ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇടവകയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സേവന സന്നദ്ധതയും അതോടൊപ്പം ധീരതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും നന്ദി പ്രകാശനത്തിനിടെ ഇടവക സെക്രട്ടറി അലൻ ജി. ജോൺ പറഞ്ഞു. റവ. പി. ചാക്കോയുടെ സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഇടവക ക്രമീകരിച്ചിരുന്ന രുചികരമായ ഉച്ചഭക്ഷണത്തിനുശേഷമാണ് എല്ലാവരും പിരിഞ്ഞത്.