ADVERTISEMENT

ഒക്കലഹോമ ∙ ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട രണ്ടു പ്രതികൾ വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും വെടിവച്ചു (ഫയറിംഗ് സ്ക്വാഡ്) ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഒക്കലഹോമ ഫെഡറൽ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച ജഡ്ജി ഈ ആഴ്ച അവസാനം തീരുമാനം ഉണ്ടാകുമെന്ന് പ്രതികളെ അറിയിച്ചു.

ഡൊണാൾഡ് ഗ്രാന്റ്, ഗിൽബർട്ട് പോസ്റ്റിലി എന്നീ പ്രതികളാണ് വക്കീൽ മുഖേനെ കോടതിയിൽ പെറ്റീഷൻ നൽകിയത്. വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുവരെ ഒക്കലഹോമയിൽ ഫയറിംഗ് സ്കാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടില്ല. എന്നാൽ കോടതി വിധി എന്തായാലും നടപ്പാക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് കറകക്ഷൻ നടപടി സ്വീകരിക്കുമെന്നും ഡിപ്പാർട്ട്മെന്റ് വക്താവ് ജാഷ് വാർഡ് പറഞ്ഞു.

2014 ൽ വിഷമിശ്രിതം ഉപയോഗിച്ച് നടത്തിയ വധശിക്ഷ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി ഇത് താൽക്കാലികമായി നിർത്തിയിരുന്നു. 2021 ഒക്ടോബറിലാണ് പിന്നീട് പുനഃരാരംഭിച്ചത്. ഈ വധശിക്ഷയും പ്രതിയുടെ മരണം ഭീകരമാക്കി മാറ്റിയിരുന്നു. കോടതിയുടെ അവസാന തീരുമാനം കാത്തുകഴിയുകയാണ് രണ്ടു പ്രതികളും.

English Summary : Two death row inmates request to be executed by firing squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com