ADVERTISEMENT

ന്യൂജഴ്‌സി ∙ ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല  വിഞ്ജാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. (ഗവേഷണ) പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ  വരെയും 2019 ഡിസംബർ ഒന്നു മുതൽ 2021 നവംബർ 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ പിഎച്ച്ഡി. ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. അവസാന തീയതി ജനുവരി 29. അപേക്ഷകൾ അയക്കേണ്ട വിലാസം: റജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം- 695034.

  

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക( ഫൊക്കാന) യുടെ ആഭിമുഖ്യത്തിൽ1991 ലാണ് ഭാഷക്കൊരു ഡോളർ എന്ന അഭിമാന പദ്ധതി ആരംഭിച്ചത്. 1991ൽ നടന്ന കൺവൻഷനിൽ അന്നത്തെ ഫൊക്കാന പ്രസിഡന്റ് പാർത്ഥസാരഥിപിള്ളയാണ് ഭാഷക്കൊരു ഡോളർ എന്ന പദ്ധതി നടപ്പിൽ വരുത്തിയത്. 

uty-kerala

 

കേരള കേരള സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികളുടെ മികച്ച മലയാളം പ്രബന്ധങ്ങളായിരുന്നു  തുടക്കത്തിൽ അവാർഡിന് പരിഗണിച്ചിരുന്നത്. പിന്നീട് കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഗവേഷണം നടത്തുന്ന വിദ്യാർഥികളെയും അവാർഡിന്റെ പരിധിയിൽ കൊണ്ടുവന്നു. അപേക്ഷ ക്ഷണിക്കുന്നതും മൂല്യനിർണയം നടത്തി വിജയിയെ പ്രഖ്യാപിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ അവാർഡ് നടപടിക്രമങ്ങളും കേരള സർവകലാശാല നേരിട്ടാണ് നടത്തുന്നത്. അവാർഡ്  തുകയും പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. കൂടാതെ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചുള്ള ചെലവുകളും വഹിക്കുന്നത് ഫൊക്കാനായാണ്. 

 

  കേരളത്തിലെ ഏറ്റവും മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിന് 50,000 രൂപയാണ് രണ്ടു വർഷം കൂടുമ്പോൾ നൽകിവരുന്നത്. രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഫൊക്കാന കേരള കൺവൻഷനിൽ വച്ചാണ് അവാർഡുകൾ നൽകാറുള്ളത്. എന്നാൽ കഴിഞ്ഞ തവണ കോവിഡ് മഹാമാരി മൂലം അവാർഡ് നൽകാൻ കഴിഞ്ഞില്ല.  ഇത്തവണ രണ്ട് അവാർഡുകളും ഒരുമിച്ചു തന്നെ നൽകാനാണ് തീരുമാനിച്ചതെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്‌, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. 

 

കേരളത്തിൽ വ്യാപകമായി വർധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ വകഭേദമായ ഒമിക്രോൺ വ്യാപന ശേഷി കുറയുകയും മറ്റു തടസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഫെബ്രുവരി 26ന് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ  നടക്കുന്ന ഫൊക്കാന കേരള കൺവൻഷനിൽ വച്ച് നിരവധി വിശിഷ്ട്ട അതിഥികളുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്‌  വ്യക്തമാക്കി. ഫൊക്കാനയുടെ അഭിമാന പദ്ധതിയായി രണ്ടു വർഷം കൂടുമ്പോൾ നൽകി വരാറുള്ള  ഭാഷക്കൊരു ഡോളർ അവാർഡിൽ മുടക്കം വരാൻ ആഗ്രഹിക്കുന്നില്ലെന്നും മികച്ച മലയാള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരെ അവഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  അവർക്കുള്ള അംഗീകാരം കൂടി ഇത്തവണത്തെ കൺവൻഷനിൽ  വച്ച് നൽകുമെന്നും കൂട്ടിച്ചേർത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com