ADVERTISEMENT

ഹൂസ്റ്റൺ (ടെക്സസ്) ∙ ഒൻപതു വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വളർത്തച്ഛനെ കുട്ടിയുടെ രണ്ടു സഹോദരന്മാരും സുഹൃത്തും ചേർന്നു  കൊലപ്പെടുത്തി. ഗബ്രിയേൽ ക്വന്റനില(42)യാണു തുടർച്ചയായ മർദ്ദനത്തെ തുടർന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ സഹോദരന്മാരായ ക്രിസ്ത്യൻ ട്രിവിനെ(17), അലജാൻഡ്രൊ ട്രിവിനെ(18) ഇവരുടെ സുഹൃത്തും കുടുംബ സ്നേഹിതനുമായ എഡ്‍വാർഡൊ മെലന്റ്സ് (19) എന്നിവർക്കു ഒന്നര മില്യൻ ഡോളർ വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജനുവരി 20 നായിരുന്നു സംഭവം.

ഹാരിസ് കൗണ്ടിയിലെ വീട്ടിലെത്തിയ (അപ്പാർട്ട്മെന്റ്) സഹോദരന്മാർ വളർത്തച്ഛനുമായി ഇതു സംബന്ധിച്ചു തർക്കിക്കുകയും പരസ്പരം കയ്യേറ്റം നടത്തുകയും ചെയ്തു. ഇവിടെ നിന്ന് ഓടിയ ഗബ്രിയേൽ മറ്റൊരു കോംപ്ലക്സിലെത്തിയെങ്കിലും യുവാക്കൾ പുറകെ വന്നു മർദ്ദിക്കുകയായിരുന്നു. മർദനത്തെ തുടർന്നു നിലത്തു വീണ ഗബ്രിയേലിനെ ഉപേക്ഷിച്ചു മൂവരും വീണ്ടും അപ്പാർട്ട്മെന്റിനു സമീപം എത്തി. 

അൽപ സമയത്തിനുള്ളിൽ വീണ സ്ഥലത്തു നിന്നും എഴുന്നേറ്റ് അപ്പാർട്ട്മെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിനു പുറകിലിട്ട് സമീപത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. മർദ്ദനത്തിൽ പരുക്കേറ്റ ഗബ്രിയേൽ അവിടെ കിടന്നു മരിച്ചു. പിറ്റേ ദിവസം ഒരു കർഷകനാണു മൈതാനത്തു ശവശരീരം കണ്ടെത്തിയത്. പൊലിസ് അന്വേഷണത്തിൽ മൂവരും പിടിയിലായതായി ഹിഡൽഗ കൗണ്ടി പൊലിസ് അറിയിച്ചു. ഇവർക്കെതിരെ കൊലപാതകത്തിനു  കേസെടുത്തു.

English Summary : Two brothers allegedly beat stepfather to death claiming he abused sister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com