ADVERTISEMENT

സാക്രമെന്റൊ ∙ കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഡാൻഡ്രൊ മാർട്ടിനെ (26) പൊലിസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമ വിരുദ്ധമായി ആയുധം കൈവശം വച്ചതിനു കേസെടുത്തു. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും. ജാമ്യം നിഷേധിച്ചിട്ടുണ്ട്.

ഞായറാഴ്ച മൂന്നു കെട്ടിടങ്ങളിലായി തിങ്ങിനിറഞ്ഞ ജനങ്ങൾക്കു നേരെ നൂറിലധികം തവണ വെടിയുതിർത്തതായി പൊലിസ് പറഞ്ഞു.

6-victims-sacramento

നൂറിലധികം ഒഴിഞ്ഞ ഷെല്ലുകൾ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. മാർട്ടിനെതിരെ ഇതുവരെ കൊലപാതകത്തിനു കേസ്സെടുത്തിട്ടില്ലെന്നു ഡിസ്ട്രിക്റ്റ് അറ്റോർണി ആനി മേരി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങൾ പോലിസ് വെളിപ്പെടുത്തി. സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരുന്നു.

ഒന്നര വർഷം അരിസോണ ജയിലിൽ ശിക്ഷ കഴിഞ്ഞു 2020 ലാണ് മാർട്ടിൻ മോചിതനായത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വെടിവച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വെടിവയ്പിൽ പരുക്കേറ്റ 12 പേരിൽ 7 പേരെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com