ADVERTISEMENT

മിനസോട്ട  ∙ ആറു വയസ്സുള്ള മകനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ സൂക്ഷിച്ച അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഒൻപത് തവണയാണ് മകനു നേരെ അമ്മ നിറയൊഴിച്ചത്.‌ ടയർ പൊട്ടിയിട്ടും നിർത്താതെ ഓടിക്കുന്ന കാറിനെ കുറിച്ച് ആരോ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാർ തടഞ്ഞു നിർത്തിയ പൊലീസ് പുറകുവശത്തെ ചില്ല് പൊട്ടിയിരിക്കുന്നതും, സ്ത്രീയുടെ ശരീരത്തിൽ രക്തവും കണ്ടിരുന്നു. എന്നാൽ കാർ പരിശോധിച്ച ശേഷം ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.

പിന്നീടു കാർ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ടാങ്ക് പരിശോധിച്ചത്. അവിടെ 6 വയസ്സുകാരന്റെ ജഡം കണ്ടെത്തി. തുടർന്ന് പൊലീസ് സ്ത്രീയ അന്വേഷിച്ച് അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവരെ പൊലീസ് പിന്നീട്  കസ്റ്റഡിയിലെടുത്തു.

 ഇവർ വലിച്ചെറിഞ്ഞ കുട്ടിയുടെ രക്തം പുരണ്ട ഷു കണ്ടെത്തിയിരുന്നു.  സ്ത്രീയും ഭർത്താവും തമ്മിൽ കുട്ടിയുടെ പരിചരണം സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്കു നയിച്ചതിന്റെ കാരണമിതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com