ADVERTISEMENT

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ കതോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17, 18  തീയതികളിൽ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17നു വൈകിട്ട് ആറിനു തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു. തുടർന്ന് ലദീഞ്ഞും കുർബാനയും നടന്നു. 

columbus-st-marys-church-feast-2

 

columbus-st-marys-church-feast-4

സെപ്റ്റംബര്‍ 18നു ഞായറാഴ്ച മൂന്നു മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെന്റ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു. സെന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ്  സഹകാർമീകരായും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു

columbus-st-marys-church-feast-3

 

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 34 പ്രസുദേന്തിമാരായിരുന്നു. കൺവീനർമാരായ ഡിലിൻ ജോയി, അശ്വിൻ പാറ്റാനി (പെരുന്നാൾ ജനറൽ കണ്‍വീനര്‍മാര്‍), പ്രീസ്റ്റ് - ഇൻ-ചാർജ് ഫാ. നിബി കണ്ണായി എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റിയും ട്രസ്റ്റീമാരായ മനോജ് അന്തോണിയോടും ഷിനോ മാച്ചുവീട്ടിൽ ആന്റണിയോടും കൂടെ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ ആഘോഷപൂര്‍വ്വമായ പൊതുസമ്മേളനവും മിഷന്‍ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും  ശേഷം സ്നേഹവിരുന്നോടുകൂടി തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.

 

ഷിക്കാഗോ സിറോ മലബാർ രൂപത നടത്തിയ Dei Verbum 2022 ബൈബിൾ ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മിഷൻ അംഗം  ഡൈജി ജിൻസൺ നെ വേദിയിൽ ആദരിക്കുകയും ഉണ്ടായി. കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും വാർഷിക പിക്‌നിക്കിൽ വിജയികളായ ‘ടീം ജിങ്കാലല്ല’ക്യാപ്റ്റനായ  സാറ നിജിത് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com