രാജ്യാന്തര 56 ചീട്ടു കളി മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു

card-game
SHARE

ഇരുപത്തിമൂന്നാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് താമ്പാ ( ഫ്ലോറിഡ) യിലുള്ള ക്നാനായ സെന്ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594) ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റിന്റെ നാഷനൽ കോഓർഡിനേറ്റേഴ്സ് അറിയിക്കുന്നു. 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് റജിസ്ട്രേഷനോടെ ടൂർണമെന്റിന് ഔദ്യോഗികമായി തിരി തെളിയും. ഡിസംബർ 4 ഞായറാഴ്ച വരെ മത്സരം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.

ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് എബിഇ വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ പ്ലെയറിനുള്ള ട്രോഫിയും 100 ഡോളർ ക്യാഷ് അവാർഡും സ്പോൺസർ ചെയ്തിരിക്കുന്നത് ജോസ് മുല്ലപ്പിള്ളിയാണ്.

ഡിസംബർ 1വ്യാഴാഴ്ച വൈകുന്നേരം എത്തുന്നവർക്ക് വേണ്ടി ഒരു സൗഹൃദ മത്സരവും ബാർബിക്യു പാർട്ടിയും ക്നാനായ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ടൂർണമെന്റിനു വേണ്ടി താമ്പാ എയപോർട്ടിൽ എത്തുന്നവർക്ക് ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഉണ്ടായിരിക്കും. അതിനു ടൂർണമെന്റ് കമ്മറ്റി  ചെയർമാൻ സാജൻ കോരയുമായി   +1 (813) 992-1216 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഇരുപത്തിമൂന്ന് വർഷം മുമ്പ് ഡിട്രോയിറ്റ് കേന്ദ്രീകരിച്ച് സഹൃദയരായ പ്രവാസികൾ ചെറിയ രീതിയിൽ ആരംഭിച്ച 56 ചീട്ടുകളിയാണ് ഇന്ന് ലോകമെമ്പാടുമുള്ള ചീട്ടുകളി പ്രേമികളുടെ ഒരു വലിയ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുന്നത്. കാനഡ, അമേരിക്ക, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നായി 80ൽ പരം ടീമുകൾ ഇതുവരെ റജിസ്റ്റർ ചെയ്തു കഴിഞ്ഞു.

റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

1)മാത്യു ചെരുവിൽ (586) 206-6164

2)സാബു സ്കറിയ 267 980 7923

3)ജോസഫ് മുല്ലപ്പിള്ളി -(773) 908-8296

4)രാജൻ മാത്യു (469) 855-2733

5)സാം മാത്യു (416) 893-5862

6)ബിനോയ് ശങ്കരത്ത് +1 (703) 981-1268

7)സാജൻ കോര +1 (813) 992-1216

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS