ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ജര്‍മ്മനി ചാന്‍സലറുമായും മറ്റ് യൂറോപ്യന്‍ നേതാക്കളുമായും ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം എം1 അബ്രാംസ് ടാങ്കുകള്‍ യുക്രെയ്‌നിലേക്ക് അയയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയാകുന്നു.  യുക്രെയ്‌നിലേക്ക് അമേരിക്ക സ്വന്തമായി ടാങ്കുകള്‍ അയച്ചാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങള്‍ക്കും ഇക്കാര്യം മാതൃകയാകൂ എന്നു ബൈഡനെ ബോധ്യപ്പെടുത്തുന്നതില്‍ ജര്‍മനി വിജയിച്ചതോടെയാണ് പ്രസിഡന്റ് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടത്. 

 

വിമുഖതയോടെ ആണെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം, ഇപ്പോള്‍ ജര്‍മ്മന്‍ നിര്‍മ്മിത ലെപ്പാര്‍ഡ് 2 ടാങ്കുകള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ യുക്രെയിന് നല്‍കാനും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ആയുധം നല്‍കാനും വഴിയൊരുക്കി എന്നു കരുതുന്നു.  റഷ്യ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നതിനിടെയാണ് പുതിയ ആയുധങ്ങള്‍ എത്തുന്നത്. എന്നാല്‍ ഇതുകൊണ്ടു മാത്രം സെലെന്‍സ്‌കിയുടെ നീക്കം വിജയിക്കുമോ എന്ന് ഉറപ്പില്ല. 

 

പുതിയ നീക്കത്തോടെ നാറ്റോ സഖ്യകക്ഷികള്‍ റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് അടുക്കുന്നു എന്നു വിലയിരുത്തപ്പെടും. മൂന്ന് മാസം മുൻപ്, ബൈഡനും ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളും ഇത്രയും കനത്ത ആയുധങ്ങള്‍ സംഭാവന ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്ന് അഭിമുഖങ്ങളില്‍ യൂറോപ്യന്‍, യുഎസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നു. 

 

ശൈത്യകാലത്ത് യൂറോപ്യന്‍ ഐക്യം തകരുമെന്ന പുടിന്റെ പ്രതീക്ഷ പരാജയപ്പെട്ടു എന്നു തെളിയിക്കാനും നീക്കം അനിവാര്യമാണെന്ന് യുഎസ് കരുതുന്നു. 

യുക്രെയ്നോടുള്ള നമ്മുടെ ശാശ്വതവും ഉറച്ചതുമായ പ്രതിബദ്ധതയുടെയും യുക്രെയ്ന്‍ സേനയുടെ വൈദഗ്ധ്യത്തിലുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെയും കൂടുതല്‍ തെളിവാണ് ഈ ടാങ്കുകള്‍ എന്ന്  ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു 

 

കഴിഞ്ഞ ആഴ്ചയാണ്, അബ്രാംസ് ടാങ്ക് അയയ്ക്കാനുള്ള ആശയം യുഎസ്  പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നിരാകരിച്ചത്. യുക്രെയ്ന്‍ സേനയ്ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് അബ്രാംസ് ടാങ്കെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ പറഞ്ഞു. 'അബ്രാംസ് ടാങ്ക് വളരെ സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്' എന്ന് പെന്റഗണിലെ ഉദ്യോഗസ്ഥനായ കോളിന്‍ കാല്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 

 

 വസന്തത്തിന്റെ തുടക്കത്തില്‍ ലെപ്പേഡ് ടാങ്കുകള്‍ അയയ്ക്കാന്‍ ഷോള്‍സിന് രാഷ്ട്രീയ പരിരക്ഷ നല്‍കാന്‍ ബൈഡന് കഴിഞ്ഞു. ജര്‍മ്മനിയുടെ തീരുമാനം സ്‌പെയിന്‍, പോളണ്ട്, ഫിന്‍ലാന്‍ഡ് എന്നിവയ്ക്ക് പിന്തുടരാനുള്ള  വഴിതുറന്നു. നോര്‍വേയും സമാനമായ സംഭാവന പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നിന്റെ നിര്‍ബന്ധത്താലാണ് ഈ തീരുമാനം എടുത്തതെന്ന് പറയാന്‍ ബൈഡന്‍ വിമുഖത കാട്ടി.

റഷ്യ കുഴിച്ച കിടങ്ങുകളുടെ വരികള്‍ തകര്‍ക്കാന്‍ യുക്രെയ്ൻ സേനയ്ക്ക് അത് ആവശ്യമായി വരും. 

 

തനിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് ബൈഡന്‍ പലപ്പോഴും പറയാറുണ്ട്: യുക്രെയ്‌നെ മോചിപ്പിക്കുക. യുഎസും റഷ്യയും തമ്മിലുള്ള വർധിച്ചുവരുന്ന നേരിട്ടുള്ള സംഘര്‍ഷം ഒഴിവാക്കുക. ആ രണ്ട് ലക്ഷ്യങ്ങളും ഇപ്പോള്‍ വിദൂരമാണ്. 

 

റഷ്യക്കാര്‍ യുഎസ് നീക്കത്തെ നിഴല്‍ യുദ്ധമാണെന്നാണ്  വിശേഷിപ്പിച്ചത്.  'ഇതെല്ലാം നമ്മുടെ രാജ്യവുമായുള്ള യുഎസിന്റെ  നിഴല്‍ യുദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ് പറഞ്ഞു. 

 

വ്യത്യസ്ത കാരണങ്ങളാല്‍, നിഴല്‍ യുദ്ധമെന്ന ചിത്രീകരണത്തില്‍ ബൈഡനും ഷോള്‍സും ആശങ്കാകുലരാണ്. ഇത്തരം പ്രതിസന്ധികളുടെ വര്‍ദ്ധനയെക്കുറിച്ച് ബൈഡന്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ആശങ്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്്. 

 

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയുടെ നേതാവായി ഇപ്പോഴും നിലകൊള്ളുന്ന ഷോള്‍സുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ബൈഡന്‍ അയഞ്ഞത്. അബ്രാംസ് ടാങ്ക് യുക്രെയ്‌നിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും അതിന്റെ സമ്മര്‍ദ്ദം ചെലുത്തുന്ന ശക്തികള്‍ക്കായി പ്രവര്‍ത്തിക്കാനും പരിപാലിക്കാനും വളരെ പ്രയാസകരമാണെന്നുമുള്ള നിരവധി എതിര്‍പ്പുകള്‍ മാറ്റിവയ്ക്കാന്‍ അദ്ദേഹം പെന്റഗണിനോട് പറഞ്ഞു.

 

സ്‌പെയിന്‍, പോളണ്ട്, ഫിന്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ജർമനി അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ അവരുടെ ജര്‍മ്മന്‍ ലെപ്പോഡ് ടാങ്കുകള്‍ അയയ്ക്കാന്‍ തയാറായിരുന്നുള്ളൂ.  ജർമന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട കരാര്‍ പ്രകാരമായിരുന്നു ഇത്. ഈ തടസം കൂടിയാണ് ഇപ്പോള്‍ നീങ്ങുന്നത്. 

 

നിരവധി വിശദാംശങ്ങള്‍ ഇനിയും തയാറാക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള അബ്രാം ടാങ്കുകളാണ് വിതരണം ചെയ്യേണ്ടതെന്ന് സൈന്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആര്‍മി അസിസ്റ്റന്റ് സെക്രട്ടറി ഡഗ്ലസ് ആര്‍. ബുഷ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍മിയുടെ സംഭരണികളില്‍ ടാങ്കുകള്‍ ഉണ്ട്. അവ നവീകരിക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com