ADVERTISEMENT

വാഷിങ്ടൻ∙ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് ബാങ്കിന്റെ നടപടി. യുഎസിൽ ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് കാൽ ശതമാനം ഉയർത്തി. തുടര്‍ച്ചയായി ഒന്‍പതാമത്തെ തവണയാണ് പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തിലാണ് പലിശനിരക്ക് വര്‍ധനയ്ക്കു ഫെഡറൽ റിസർവ് ബാങ്ക് തുടക്കമിട്ടത്. നിലവില്‍ 4.75% മുതൽ 5% വരെയാണ് വർധനവ്.

Read Also: ഫ്ലോറിഡയിൽ മലയാളിയായ രണ്ടു വയസ്സുകാരി അന്തരിച്ചു; ആകസ്മിക വേർപാടിന്റെ ദുഃഖത്തിൽ മലയാളികൾ

സാമ്പത്തിക വളർച്ച ഈ വർഷം അൽപ്പം മന്ദഗതിയിലാകുമെന്നും ഡിസംബറിൽ പ്രവചിച്ചതിനേക്കാൾ പണപ്പെരുപ്പം കൂടുതലായിരിക്കുമെന്നുമാണ് കരുതുന്നത്. 2023 അവസാനത്തോടെ പലിശ നിരക്ക് 5.1 ശതമാനമായി ഉയർത്താനാണ് ഫെഡ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. സിലിക്കണ്‍ വാലി ബാങ്കിന്റെയും സിഗ്നേച്ചര്‍ ബാങ്കിന്റെയും തകര്‍ച്ചയുടെ പശ്ചാത്തലത്തിൽ പലിശനിരക്കു വര്‍ധന തടഞ്ഞുവെക്കണമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണപ്പെരുപ്പം വരുതിയിലാക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയാണ് ഫെഡ് നല്‍കുന്നത്. യുഎസ് ബാങ്കിങ് സംവിധാനം ശക്തവും പ്രതിരോധശേഷിയുള്ളതുമാണെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. 

English Summary: us federal reserve raises interest rate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com