ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ തീരുമാനത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ട്. ട്രംപ് അഭിമുഖീകരിക്കുന്ന കൂടുതല്‍ ഗുരുതരമായ നിയമ അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ‘ചെറിയ’ കേസാണിത് എന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Read Also: ട്രംപ് കുറ്റക്കാരനെന്നു കോടതി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്
പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയതിന് മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള ആല്‍വിന്‍ ബ്രാഗിന്റെ ഉദ്ദേശ്യം വ്യാഴാഴ്ച പുറത്തു വന്നതോടെ മാര്‍-എ-ലാഗോയില്‍ പരിഭ്രാന്തിയും രോഷവും ഉയര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രാഗിന്റെ കേസിന്റെ ശക്തിയെക്കുറിച്ച് നീതിന്യായ വകുപ്പിലെ 'മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്' ആശങ്കയുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കേസ് ഇതുവരെ പരസ്യമാക്കിയിട്ടില്ല, എന്നാല്‍ 2016-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡാനിയേലിനുള്ള പണമിടപാടുമായി ബന്ധപ്പെട്ട് കുറഞ്ഞത് 30 കൗണ്ട് എങ്കിലും അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ ബ്രാഗിന്റെ കേസ് ദുര്‍ബലമായ ഒന്നായാണ് പരിഗണിക്കുന്നത്. ജോര്‍ജിയയിലെ ബൈഡന്റെ 2020 ലെ തിരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചുവെന്ന അവകാശവാദങ്ങളും 2021 ജനുവരി 6 ലെ കലാപത്തിന് അദ്ദേഹം പ്രേരണ നല്‍കിയിട്ടുണ്ടോയെന്നുമുള്ള കേസുകളുടെ കരുത്ത് ചോര്‍ത്താന്‍ മാത്രമേ ഈ കേസ് ഉപയോഗപ്രദമാകൂ എന്നാണ് പൊതുവേയുള്ള നിഗമനം.

രണ്ടു കേസുകളും നിശബ്ദ പണ ആരോപണങ്ങളേക്കാള്‍ ശക്തമാണെന്ന് ഫെഡറല്‍ അഭിഭാഷകര്‍ വിശ്വസിക്കുന്നു. ട്രംപിനെതിരായ ന്യൂയോര്‍ക്ക് കേസ് തകരുകയോ അല്ലെങ്കില്‍ കുറ്റവിമുക്തരാക്കലില്‍ അവസാനിക്കുകയോ ചെയ്താല്‍, മുന്നോട്ട് പോകാനുള്ള ബ്രാഗിന്റെ തീരുമാനം ഭാവിയിലെ പ്രോസിക്യൂഷനുകളെ ദുര്‍ബലപ്പെടുത്തുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ ആരോപണവിധേയമായ ബന്ധം മറച്ചുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രചാരണത്തെ സഹായിച്ചതിനാലും നൽകിയ പണം പ്രചാരണ സംഭാവനകളായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാലും ഡാനിയേലിനുള്ള പേയ്മെന്റുകള്‍ സാമ്പത്തിക ലംഘനങ്ങളായി കണക്കാക്കാം. ന്യൂയോര്‍ക്ക് പ്രോസിക്യൂട്ടര്‍മാരുടെ കുറ്റപത്രം മാര്‍-എ-ലാഗോ രഹസ്യ രേഖകളും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ നടപടികളും അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് നിയോഗിച്ച പ്രത്യേക കൗണ്‍സല്‍ ജാക്ക് സ്മിത്തിന്റെ പ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കുമെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു.

ജനുവരി ആറിലെ കലാപം സ്മിത്ത് അന്വേഷിക്കുന്നുണ്ട്. വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ച് എന്ന ആരോപണത്തിലും അന്വേഷണം നേരിടുന്നുണ്ട്. ഒരു ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ ഹാജരാകാന്‍ സ്മിത്ത് ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്പെര്‍ഗറിന് സബ്പോയ നല്‍കി.
ടേപ്പ് ചെയ്ത ഫോണ്‍ കോളില്‍, ജോര്‍ജിയയില്‍ തനിക്ക് വിജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ ‘കണ്ടെത്താന്‍’ ട്രംപ് നിര്‍ദ്ദേശിച്ചു എന്നാണു ആരോപണം. 'എനിക്ക് 11,780 വോട്ടുകള്‍ കണ്ടെത്തണം, അത് ഞങ്ങള്‍ക്കുള്ളതിനേക്കാള്‍ ഒന്ന് കൂടുതലാണ്,' ട്രംപ് പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസും പ്രതികരിക്കാന്‍ വിസമ്മതിച്ചു. കുറ്റപത്രം നൽകിയ വിവരം അറിഞ്ഞു പൊട്ടിത്തെറിച്ച ട്രംപ്, നിരപരാധിയായ ഒരു മനുഷ്യനെ ഓഫീസില്‍ നിന്ന് പുറത്താക്കിയ ഡെമോക്രാറ്റുകള്‍ ഖേദിക്കുമെന്ന് പറഞ്ഞു.

അതിനിടെ, ന്യൂയോര്‍ക്കില്‍ കീഴടങ്ങാന്‍ ട്രംപിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ട്രംപിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ അടുത്തിടെ മാന്‍ഹട്ടനിലേക്ക് പോയിരുന്നുവെന്നും മുന്‍ പ്രസിഡന്റിനെ അടുത്തയാഴ്ച ഔദ്യോഗികമായി അറസ്റ്റ് ചെയ്യുമെന്നും ഒരു സ്രോതസ്സ് പറഞ്ഞു. കുറ്റപത്രം ഇപ്പോള്‍ അടച്ചിട്ടുണ്ടെങ്കിലും, അതില്‍ 30 ലധികം ക്രിമിനല്‍ കുറ്റങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.