ADVERTISEMENT

ഹൂസ്റ്റണ്‍ ∙ റിപ്പബ്ലിക്കന്‍  പ്രൈമറിയില്‍ മുന്‍നിരയില്‍ തുടരുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റണ്ണിങ് മേറ്റായി വനിത വരുമോ? വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീയെന്ന ആശയം അത്ര മോശമല്ലെന്ന ട്രംപിന്റെ പ്രസ്താവന ഇതിന്റെ സൂചന ആയാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രംപിന്റെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ വൈസ് പ്രസിഡന്റായി പരിഗണിക്കാന്‍ സാധ്യതയുള്ള സ്ത്രീകളുടെ പേരുകളും ചര്‍ച്ചയില്‍ നിറയുകയാണ്. കമലാ ഹാരിസിന് പിന്നാലെ ട്രംപ് അധികാരത്തിലെത്തിയാല്‍ വീണ്ടും ഒരു വനിതാ വൈസ് പ്രസിഡന്റാകുമോ യുഎസിന് ലഭിക്കുക എന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യം. 

 

വരാനിരിക്കുന്ന 2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റണ്ണിങ് മേറ്റായി ഒരു സ്ത്രീയെ തിരഞ്ഞെടുക്കാന്‍ തയാറാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, മുന്‍ യുഎസ് പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു സ്ത്രീ എന്ന ആശയം തനിക്ക് ഇഷ്ടമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

 

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, മൈക്ക് പെന്‍സിനൊപ്പം വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തില്‍ മാറാ-ലാഗോ മേധാവിയാണ് വിജയിച്ചത്. ഇക്കുറി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് തന്റെ ബോസായിരുന്ന ട്രംപിനെതിരെ മത്സരിക്കുന്നുണ്ട്. ജനുവരി 6 ലെ ക്യാപിറ്റല്‍ കലാപത്തിന് ശേഷം പെന്‍സിന്റെ മുന്‍ ബോസുമായുള്ള ബന്ധം വഷളായി.

 

ഒരു സ്ത്രീ റണ്ണിങ് മേറ്റിലേക്ക് ചായുകയാണോ എന്ന് ചോദിച്ചപ്പോള്‍, ട്രംപ് ശുഭാപ്തിവിശ്വാസത്തോടെയാണ് പ്രതികരിച്ചതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ''എനിക്ക് ഈ ആശയം ഇഷ്ടമാണ്, പക്ഷേ ഞങ്ങള്‍ മികച്ച വ്യക്തിയെ തിരഞ്ഞെടുക്കാന്‍ പോകുന്നു. ട്രംപ് പറഞ്ഞു. എന്നാല്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാനാണ് ഇപ്പോള്‍ താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. 

 

പ്രൈമറി വിജയിക്കുക മാത്രമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ശേഷിക്കുന്ന കാര്യങ്ങള്‍ അടുത്ത പടിയായി ആലോചിക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു. അഭിമുഖത്തിനിടെ, പ്രസിഡന്റ് സ്ഥാനാർഥികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിന് എതിരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, സ്ഥാനാർഥി ചുമതലകള്‍ നിര്‍വഹിക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധന നടത്തുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

അതിനിടെ വൈസ് പ്രസി‍ന്റ് സ്ഥാനാർഥി സ്ത്രീ  ആണെങ്കില്‍ ട്രംപ് ക്രിസ്റ്റി നോമിനെ തിരഞ്ഞെടുക്കുമെന്ന ഊഹാപോഹങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെടുമെന്ന ഊഹാപോഹങ്ങള്‍ തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. സൗത്ത് ഡക്കോട്ടയില്‍ നടന്ന റാലിയില്‍ നോം ട്രംപിനെ അനുകൂലിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 

 

അഭിമുഖത്തില്‍, നോയമിനെ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് പരാമര്‍ശിക്കുകയും അവരെ 'അതിശയിപ്പിക്കുന്ന' നേതാവ് എന്ന് പരാമര്‍ശിക്കുകയും ചെയ്തു. ''അവര്‍ ഒരു മികച്ച ഗവര്‍ണറായിരുന്നു. 'അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. 

കൂടാതെ, അവര്‍ ഞാന്‍ പരിഗണിക്കുന്ന ആളുകളില്‍ ഒരാളായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് ധാരാളം ആളുകള്‍ ഉണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഞങ്ങള്‍ക്ക് ഒരുപാട് നേതാക്കളുണ്ട്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ട്രംപ് ഉള്‍പ്പെടെ നിരവധി പ്രസിഡന്റ് സ്ഥാനാർഥികളുടെയും പ്രായം ചര്‍ച്ചാ വിഷയമാണ്. പ്രസിഡന്റ് സ്ഥാനാർഥികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് മുന്‍ യുഎസ് പ്രസിഡന്റ് പ്രസ്താവിച്ചപ്പോള്‍,  കഴിവ് പരിശോധന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

''നിങ്ങള്‍ക്കറിയാമോ,  മൂന്ന് വര്‍ഷം മുമ്പ് ഒരു ടെസ്റ്റ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞതുപോലെ വാള്‍ട്ടര്‍ റീഡിലെ ആശുപത്രിയില്‍. ഇത് ഡോക്ടര്‍മാര്‍ക്ക് മുന്നിലായിരുന്നു. പരിശോധനയില്‍ കാര്യക്ഷമത തെളിയിക്കാന്‍ എനിക്കു കഴിഞ്ഞു. പരിശോധന നല്ല കാര്യമാണെന്ന് ഞാന്‍ തുറന്നുപറയുന്നു. ഇത് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് പലരും പറയുന്നു. -അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT