ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തോമസ് മാത്യു ക്രൂകസ് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്ക്രീട്ട് സർവീസിന് വീഴച്ചയുണ്ടായതായി കണ്ടെത്തൽ. തെറ്റായ ആശയവിനിമയങ്ങളും സുരക്ഷാ വീഴ്ചകളുമെല്ലാം സ്ക്രീട്ട് സർവീസിന് സംഭവിച്ചതായിട്ടാണ് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

"വൈകുന്നേരം 4:19 ഓടെ, ബട്ട്‌ലർ ഫെയർ ഷോ ഗ്രൗണ്ടിലെ റാലിയുടെ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഷിഫ്റ്റ് അവസാനിക്കുന്നതിന് മുൻപ് വേലികെട്ടിയ പ്രദേശത്തിന് പുറത്ത് ഒരു പിക്‌നിക് ടേബിളിൽ നീളമുള്ള മുടിയുള്ള ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടതായി  സഹപ്രവർത്തകർക്ക് സന്ദേശം അയച്ചിരുന്നു. ‘‘അയാൾ റൈഫിളുമായി എന്നെ നിരീക്ഷിക്കുന്നുണ്ടാകാം’’– എന്നതാണ് സന്ദേശമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പെൻസിൽവേനിയയിലെ ബെഥേല്‍ പാര്‍ക്കില്‍ നിന്നുള്ള 20 വയസ്സുകാരനായ തോമസ് മാത്യു ക്രൂക്സ് ആയിരുന്നു ആ ചെറുപ്പക്കാരന്‍ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. വൈകുന്നേരം 5:10 ഓടെ, സുരക്ഷാ ജീവനക്കാർ നിലയുറപ്പിച്ച വെയര്‍ഹൗസിന് അടുത്തേക്കാണ് തോമസ് മാത്യു ക്രൂകസ് അടുത്തേക്ക് നീങ്ങി. ഇതേതുടർന്ന്  സുരക്ഷാ ജീവനക്കാരിൽ ഒരാൾ തോമസ് മാത്യു ക്രൂകസിന്‍റെ ഫോട്ടോകള്‍ എടുത്ത് ഗ്രൂപ്പ് ചാറ്റില്‍ പങ്കുവച്ചു. 

വിവരം രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കണമെന്ന് നിർദേശിച്ചെങ്കിലും സെക്യൂരിറ്റി റെസ്‌പോണ്‍സിന്‍റെ പ്രതികരണത്തിൽ വീഴ്ച്ചയുണ്ടായതായിട്ടാണ് കണ്ടെത്തിയിരുന്നത്. വൈകുന്നേരം 5:38 ന് മറ്റൊരു മെസേജ് ഗ്രൂപ്പില്‍ വന്നു. സ്റ്റേജ് ഏരിയ സര്‍വേ ചെയ്യാന്‍ തോമസ് മാത്യു ക്രൂക്സ് ഒരു റേഞ്ച് ഫൈന്‍ഡര്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. ഈ സമയവും തോമസ് മാത്യു ക്രൂക്സിന് നിരീക്ഷിക്കുന്നതിൽ സ്ക്രീട്ട് സർവീസിന് വീഴ്ച്ച സംഭവിച്ചു. 

തോമസ് മാത്യു ക്രൂക്സ്  ഡ്രോണ്‍ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചിട്ടുണ്ടെന്നും കണ്ടെത്തി.  വൈകുന്നേരം 6:03 ന് ട്രംപ് സ്റ്റേജില്‍ കയറിയപ്പോള്‍, റാലിയില്‍ പങ്കെടുത്തവര്‍ മേല്‍ക്കൂരയില്‍ നില്‍ക്കുന്ന ക്രൂക്സിനെ ശ്രദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  വൈകുന്നേരം 6:11 ന് ക്രൂക്ക്‌സ് തന്‍റെ ആദ്യ വെടിയുതിര്‍ത്തു, ഗ്രൗണ്ടിലേക്ക് ഡൈവ് ചെയ്ത ട്രംപ് വധ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍ അതിവേഗം പ്രതികരിക്കുകയും ക്രൂക്‌സിനെ വധിക്കുകയും ചെയ്തു. 

English Summary:

Reportedly, Secret service has failed in the Trump assassination attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com