നായ്ക്കളെ പട്ടിണിക്കിട്ടു; യുവതി അറസ്റ്റിൽ

Mail This Article
ഒാക്‌ലഹോമ സിറ്റി ∙ തീപിടിച്ചെന്ന അറിയിപ്പുണ്ടായതിനെ തുടർന്നാണ് കാര പുർവിസിന്റെ വീട്ടിൽ ഒാക്‌ലഹോമ സിറ്റി ഫയർ ഫോഴ്സ് എത്തിയത്. തീ അണച്ച ഫയർഫോഴ്‌സ് വീടിനുള്ളിൽ നാല് നായ്ക്കളെ ചത്ത നിലയിലും രണ്ടെണ്ണത്തിനെ കൂട്ടിൽ പൂട്ടിയിട്ട നിലയിലും കണ്ടെത്തി.
കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നായ്ക്കളിൽ ഒന്ന് പോഷകാഹാരക്കുറവു മൂലം ക്ഷീണിതനായിരുന്നു. ഭക്ഷണമോ വെള്ളമോ നായക്ക് ലഭിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് കാര പുർവിസുമായി സംസാരിച്ചു. ഭർത്താവ് ആശുപത്രിയിലായതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.
താൻ പോയ സമയത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകാനും വെള്ളം നൽകാനും മറ്റൊരാളോട് ആവശ്യപ്പെട്ടിരുന്നതായി പർവിസ് അവകാശപ്പെട്ടു. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ എന്ന് താൻ ശ്രദ്ധിച്ചിരുന്നില്ല. ജൂലൈ 28 ഞായറാഴ്ചയാണ് താൻ അവസാനമായി വീട്ടിൽ ഉണ്ടായിരുന്നതെന്നും പോകുമ്പോൾ നായ്ക്കൾക്ക് ജീവനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.