പുതിയ സർവേയിലും ട്രംപിന് മുന്നേറ്റം

Mail This Article
ഹൂസ്റ്റണ്‍∙ അതിര്‍ത്തി പ്രശ്നങ്ങളില്‍ മുൻ യുഎസ് പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണനെ കുറ്റപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് രംഗത്ത്. എന്‍സിയിലെ ഗ്രീന്‍വില്ലില്‍ നടന്ന റാലിയില്‍ അതിര്‍ത്തി പട്രോളിങ് യൂണിയനെ സംബന്ധിച്ച് പ്രസംഗത്തിനിടെ മുൻ പ്രസിഡന്‍റ് ജോർജ് വാഷിങ്‌ടനെയും ട്രംപ് പരിഹസിച്ചു.
അതേസമയം യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് സര്‍വേകള്‍ പറയുന്നു. ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു/ദ ഹില്‍ തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ ട്രംപ് വൈസ് പ്രസിഡന്‍റും എതിർ സ്ഥാനാർഥിയുമായ കമല ഹാരിസിനെ പിന്തള്ളിയിരിക്കുകയാണ്.
സര്‍വേ പ്രകാരം ട്രംപിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് 52 ശതമാനം സാധ്യതയാണുള്ളത്. കമല ഹാരിസിന് 48 ശതമാനം സാധ്യതയുണ്ടെന്നും മോഡല്‍ പ്രവചിക്കുന്നു. ഓഗസ്റ്റ് അവസാനം മുതല്‍, തിരഞ്ഞെടുപ്പ് പ്രവചനം കമല ഹാരിസിന്‍റെ വിജയസാധ്യത ഏകദേശം 54 ശതമാനത്തിനും 56 ശതമാനത്തിനും ഇടയിലായിരുന്നു. എന്നിരുന്നാലും, ഒക്ടോബര്‍ ആദ്യം മുതല്‍ ഇതില്‍ മാറ്റം വന്നു തുടങ്ങി.
രണ്ട് സ്ഥാനാർഥികളുടെയും സാധ്യതകള്‍ 50 ശതമാനത്തിനടുത്തായതായി തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പ്രവചിച്ചു. ഒക്ടോബര്‍ 17 ന്, രണ്ട് സ്ഥാനാര്‍ത്ഥികളും വിജയിക്കാന്‍ തുല്യ സാധ്യതയാണെന്ന് മോഡല്‍ പ്രവചിച്ചു. ഒക്ടോബര്‍ 20 ന് ട്രംപ് ആദ്യമായി നേട്ടം കൈവരിച്ചു.
അരിസോന, ജോര്‍ജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളില്‍ ട്രംപിന് നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിന്‍റെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി കാണുന്ന ഏഴ് സ്വിങ് സംസ്ഥാനങ്ങളില്‍, പോളിങ് ശരാശരിയില്‍ ഇപ്പോഴും കമല ഹാരിസിന് അനുകൂലമായി ഇപ്പോഴും നില്‍ക്കുന്നത് പെൻസിൽവേനിയ മാത്രമാണ്.