ADVERTISEMENT

വാഷിങ്ടൻ ∙ എല്ലാവരുടെയും മനസ്സുലച്ച ദുരന്തമാണ് തലസ്ഥാനത്തു നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഹെലികോപ്റ്ററിന് വിമാനത്തെ നന്നായി കാണാനാകുമായിരുന്നു, വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നു’ – ട്രംപ് പറഞ്ഞു.

മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയെയും ജോ ബൈഡനെയും ട്രംപ് അപകട പശ്ചാത്തലത്തിൽ വിമർശിച്ചു. ‘ഇവർ സൈന്യത്തിൽ മികവ് ഉറപ്പാക്കുന്നതിനു പകരം രാഷ്ട്രീയത്തിനു മുൻതൂക്കം നൽകി നയങ്ങൾ അത്തരത്തിലാക്കി’ – ട്രംപ് പറഞ്ഞു. സൈന്യത്തിലുൾപ്പെടെ വംശീയ വൈവിധ്യം ഉൾപ്പെടുത്തുന്നതിനായി വാദിക്കുന്ന ഡിഇഐ നയത്തെയും ട്രംപ് വിമർശിച്ചു. അപകടത്തിനു കാരണം ഈ ‘വൈവിധ്യനയം’ ആണെന്നു പറയാൻ എന്താണടിസ്ഥാനമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘ കോമൺസെൻസ് ’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‌‌‌

‘ഹെലികോപ്റ്ററും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽനിന്ന് ഹെലികോപ്റ്ററിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണം. ഹെലികോപ്റ്റർ ആ സമയം നൈറ്റ് വിഷൻ മോഡാണോ ഉപയോഗിച്ചിരുന്നത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരും. റഷ്യൻ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട പിന്തുണ നൽകും. റഷ്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം ആ രാജ്യങ്ങളെ അറിയിച്ചു. മരിച്ച എല്ലാവരുടെയും പേരുകൾ വെളിപ്പെ‌ടുത്തും’ – ട്രംപ് പറഞ്ഞു.

English Summary:

US plane crash: Donald Trump blames Obama, Biden for lowering air safety standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com