ADVERTISEMENT

വാഷിങ്ടൻ ∙ തന്റെ രണ്ടാം ഊഴത്തിൽ രാഷ്ട്രത്തോടുള്ള ആദ്യ അഭിസംബോധനയിൽ താൻ ഇത് വരെ ചെയ്തതും ചെയ്യാൻ ഉദേശിക്കുന്നതുമായ കാര്യങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 

പ്രധാനമായും ഫെഡറൽ ഗവെർന്മെന്റിന്റെ ചെലവുകളും സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ അനർഹർക്കു അയച്ചു കൊടുക്കുന്നതും അവരോ മറ്റാരെങ്കിലുമോ അവ കൈപ്പറ്റി ധനം കൊള്ളയടിക്കുന്നതും സംശയിക്കപ്പെടുന്ന ഓരോ സംഘത്തിന്റെയും പ്രായം കൃത്യമായി പുറത്തു പറഞ്ഞു തന്നെ ട്രംപ് വെളിപ്പെടുത്തി. ഈ ചെക്കുകൾ തുടർന്ന് അയയ്ക്കാതിരുന്നാൽ ബില്യനുകൾ ഫെഡറൽ ഖജനാവിന് ലാഭിക്കാം എന്നും ട്രംപ് പറഞ്ഞു.

വിദേശ രാജ്യങ്ങളിലേക്ക് അമേരിക്ക നൽകുന്ന സഹായവും ഒരു നിയന്ത്രണവും ഇല്ലാതെ, വ്യക്തമായി ആർക്കാണ് ലഭിക്കുന്നത് എന്ന് മനസ്സിലാക്കാതെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ചില രാജ്യങ്ങളിൽ ധനസഹായം കൈപ്പറ്റുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ല എന്നും ട്രംപിന്റെ ആരോപണങ്ങൾ തുടർന്നു. ഈയിടെ ആരംഭിച്ച ഡിവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കേണ്ടവർക്കു ലഭിക്കുന്നില്ല, ചിലവഴിക്കുന്ന ബിലിയോണുകൾ പാഴ്ചിലവുകളായി മാറും എന്നും ട്രംപ് ആരോപിച്ചു.

ട്രംപ് രണ്ടു സഭകളെയും അഭിസംബോധന ചെയ്തത് സാധാരണയായി പ്രസിഡന്റുമാർ നടത്തുന്ന വാർഷിക പ്രക്രിയകളിൽ ഒന്നാണ്. പക്ഷേ ട്രംപിന്റെ വിജയവും റിപ്പബ്ലിക്കൻ പാർട്ടി രണ്ടു സഭകളിലും നേടിയ ഭൂരിപക്ഷവും ട്രംപ് വിരുദ്ധത മാധ്യമങ്ങളിൽ ഒരു വലിയ വിഭാഗം വച്ച് പുലർത്തുന്നതും ഈ പ്രസംഗത്തിന്റെ താൽപര്യം വർധിപ്പിച്ചു. 

അമേരിക്കൻ സ്വപ്നത്തിന്റെ പുതുക്കൽ എന്നാണ് ട്രംപിന്റെ പ്രസംഗത്തിന് വൈറ്റ് ഹൗസ് നൽകിയ വിശേഷണം. ട്രംപ് തന്റെ പ്രസംഗത്തിൽ യുക്രെയ്ൻ പ്രസിഡന്റുമായി നടത്തിയ, ർച്ചയെ കുറിച്ചും എണ്ണ ഖനനത്തിനാണ് തന്റെ പ്രഥമ താല്പര്യം എന്ന വസ്തുതയും മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ ഏർപ്പെടുത്തുന്ന താരിഫുകളെക്കുറിച്ചും അതിനെതിരെ മറ്റു രാജ്യങ്ങൾ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ ഏർപ്പെടുത്തുന്ന വിദേശ താരിഫുകളെ കുറിച്ചും യുക്രെയ്നുമായി സമാധാന ചർച്ച വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ചും പ്രതിപാദിച്ചു.

ട്രാൻസ്ജൻഡർ എന്നൊരു വിഭാഗം വേണ്ട എന്ന സിദ്ധാന്തവും ഉറപ്പിച്ചു പറഞ്ഞു. ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ലിംഗം മാറ്റി സ്ത്രീ ലിംഗം ആക്കാൻ നടത്തുന്ന ശസ്ത്രക്രിയകളും അതിനു വേണ്ടി ഫെഡറൽ ഗവണ്മെന്റ് വഹിക്കുന്ന ചെലവുകളും ട്രംപ് പറഞ്ഞു. 

ഡമോക്രറ്റ് പ്രതിനിധികളിൽ  ചിലർ ഹാജരാകാതെ പ്രതിഷേധം രേഖപ്പെടുത്തി. ഹാജരായ ചിലർ കൈയിലേന്തിയ പ്ലക്കാർഡുകളിൽ 'ഫാൾസ്', 'ഇൻക്വിയർ മസ്ക് ഡീൽസ് ' എന്നൊക്കെ രേഖപ്പെടുത്തിയിരുന്നു. ടെക്സസിൽ നിന്നുള്ള ഡമോക്രറ്റിക് ജനപ്രതിനിധി അൽ ഗ്രീൻ ബഹളം വച്ചതിനെ തുടർന്ന് ചേംബറിന് (ഹാളിന്) പുറത്തു പോകേണ്ടി വന്നു. ന്യൂ മെക്സിക്കോയിൽ നിന്നുള്ള പ്രതിനിധി (ഡമോക്രാറ്റ്) മേലേനി സ്റ്റാൻസ്ബറി 'ദിസ് ഈസ് നോട് നോർമൽ' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്താൻ ശ്രമിച്ചു.

English Summary:

Donald Trump's address to Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com