ADVERTISEMENT

വാഷിങ്ടൻ∙  പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സെനറ്റർ ബെർണി സാൻഡേഴ്‌സും  അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസും. നെവാഡയിൽ നടന്ന റാലിയിലാണ് ഇരുവരും ട്രംപിനെയും മസ്‌കിനെയും രൂക്ഷമായി വിമർശിച്ചത്. തൊഴിലാളിവർഗ അമേരിക്കക്കാരുടെ താൽപര്യങ്ങൾക്ക് പകരം സ്വന്തം താൽപര്യങ്ങൾക്കാണ് ട്രംപും മസ്‌കും പ്രാധാന്യം നൽകുന്നതെന്ന് അവർ ആരോപിച്ചു.

മുൻ പ്രസിഡന്റ് സ്ഥാനാർഥിയായ സാൻഡേഴ്‌സ് ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പര്യടനം നടത്തുന്നത്. ഫെബ്രുവരി ആദ്യം മുതൽ 200,000 ദാതാക്കളിൽ നിന്ന് ഏഴ് മില്യൻ ഡോളർ അദ്ദേഹം സമാഹരിച്ചു. 83കാരനായ സാൻഡേഴ്‌സിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമില്ല. 35 വയസ്സുള്ള ഒകാസിയോ-കോർട്ടെസിനൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പുരോഗമനവാദികളായ യുവതലമുറയെ ആകർഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

English Summary:

Ocasio Cortez and Sanders ,country's most influential progressives joined forces on Thursday.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com