ADVERTISEMENT

ഡിട്രോയിറ്റ് ∙ കാലം ചെയ്ത് ഫ്രാൻസിസ് മാർപാപ്പയുടെ പാവന വിയോഗത്തിൽ ഇന്റർനാഷനൽ പ്രയർലെെൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഐപിഎൽ ഏപ്രിൽ 21ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച 571-മത് സമ്മേളനത്തിൽ ഐപിഎൽ ഡയറക്ടർ സി വി സാമുവേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡോ. പി.പി. ചാക്കോ, വാഷിങ്ടന്‍ ഡിസി പ്രാരംഭ പ്രാർഥന നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണക്കു മുൻപിൽ ഒരു നിമിഷം മൗനാചരണം നടത്തിയതിനു ശേഷമാണ്  സമ്മേളനം ആരംഭിച്ചത്.

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ഐപിഎൽ കുടുംബം വളരെയധികം വേദനിക്കുന്നതായും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി അദ്ദേഹത്തെ ഓർമ്മിക്കുന്നതായും സി വി സാമുവേൽ പറഞ്ഞു.

തുടർന്ന് മുഖ്യാതിഥി സാം മൈക്കിളിനെ വചന പ്രഘോഷണത്തിനായി ക്ഷണിക്കുകയും എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ  സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു. ഈ ദിവസങ്ങളിൽ ജന്മദിനവും, വിവാഹ വാർഷികവും ആഘോഷിക്കുന്ന ഐപിഎൽ അംഗങ്ങളെ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

എബ്രഹാം കെ. ഇടിക്കുള, ഹൂസ്റ്റൺ മധ്യസ്ഥ പ്രാർഥനക്കു നേതൃത്വം നൽകി. ജോൺ പി. മാത്യു (അമ്പോട്ടി) ഡാലസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഡോ. ഫിലിപ്പ് യോഹന്നാന്റെ (ന്യൂയോർക്ക്)സമാപന പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ടി. എ. മാത്യു, ഹൂസ്റ്റൺ നന്ദി പറഞ്ഞു. ഷിജു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ് (രാജു), ഹൂസ്റ്റൺ സാങ്കേതിക പിന്തുണ നൽകി. 

English Summary:

International Prayer Line paid tribute to Pope Francis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com