സെലിബ്രിറ്റികളെ പോലെ അഴകളവുകള്‍ സ്വന്തമാക്കാന്‍ മോഹിച്ചു വിവിധിതരം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയമാകുന്നവരുടെ എണ്ണം വിദേശരാജ്യങ്ങളില്‍ വര്‍ധിച്ചു വരികയാണ്. അഴകളവുകളുടെ കാര്യത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മോഹിപ്പിക്കുന്ന താരമാണ് കിം കര്‍ദഷിയാന്‍. മുഖവും ചുണ്ടുകളും മാത്രമല്ല കിമ്മിന്റെ പോലെ മാറിടവും നിതംബവും വേണമെന്ന് പറഞ്ഞും യുവതികള്‍ കോസ്മെറ്റിക് വിദഗ്ധരെ കാണുന്നുണ്ട്.
കിമ്മിന്റെ പോലെ നിതംബം സ്വന്തമാക്കാന്‍ തുര്‍ക്കിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്. ബ്രിട്ടനില്‍ നിന്നും തുര്‍ക്കിയിലെത്തി കോസ്മെറ്റിക് സര്‍ജറിക്ക് വിധേയയായ യുവതിക്കാണ് അപകടം സംഭവിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും ശസ്ത്രക്രിയ നടത്താന്‍ രഹസ്യമായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു യുവതി. നാലു ദിവസത്തെ പര്യടനം ആയിരുന്നു യുവതിയുടെ പ്ലാന്‍.
നിതംബത്തിന്റെ അഴകുവര്‍ധിപ്പിക്കാന്‍ വയറ്റില്‍ നിന്നു കൊഴുപ്പെടുത്തു അത് നിതംബത്തില്‍ ചേര്‍ത്തായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷം അവരോടു ഡോക്ടർമാര്‍ ഏഴ് ദിവസം കഠിനമായി വിശ്രമിക്കണം എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ യുവതി രണ്ടാം നാള്‍ ബ്രിട്ടനിലേക്ക് പോയി.
ഡോക്ടറുടെ ഉപദേശം അനുസരിക്കാതെയാണ് അവര്‍ തിരിച്ചു പോയത്. ആവശ്യമായ വിശ്രമം എടുക്കാതിരുന്ന യുവതിക്ക് വൈകാതെ ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടും യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ടുമാണ് യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ഡോക്ടർമാര്‍ പറയുന്നു.
Read More : Health Tips